പൂക്കോട്ടുംപാടം ∙ വില്ല്വത്ത് ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ തകർത്തെന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് ശ്രവിച്ചത്. വിവരം അറിഞ്ഞ് ജാതിമത ഭേദമെന്യേ നാട്ടുകാർ പ്രതിഷേധവുമായി ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. ഭാഗവതസപ്താഹയജ്ഞം ആറാം ദിവസമായ ഇന്നലെ ക്ഷേത്രത്തിലെ ഭക്തരെ സംഭവം ഏറെ വേദനിപ്പിച്ചു.
തുടർന്ന് പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും തുടങ്ങി. വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ നേതൃത്വം നൽകി. സിഐമാരായ കെ.എം.ദേവസ്യ, പി.കെ.സന്തോഷ്, എസ്ഐമാരായ സുനിൽ പുളിക്കൽ, പി.ജ്യോതീന്ദ്രല കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും തഹസിൽദാർ പി.പി.ജയചന്ദ്രന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലായി. തിരുവനന്തപുരം സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെന്ന ഈശ്വരന്‍ ഉണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്ന് പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റി പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഹിന്ദുഐക്യവേദി ഹർത്താൽ ആചരിച്ചു. ക്ഷേത്ര പരിസരത്തെത്തിയ മുൻമന്ത്രി ആര്യാടന്‍ മുഹമദിനെ ഹിന്ദുക്യവേദി പ്രവർത്തകർ തടഞ്ഞിരുന്നു. എംഎൽഎ പിവി അൻവർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗവും അലങ്കോലപ്പെട്ടു. എന്തായാലും പ്രതിയെ പിടികൂടിയതോടെ വര്‍ഗീയമായ ചേരിതിരിവ് ഒഴിവാകാന്‍ കാരണമായി.