നിലമ്പൂർ പൂക്കോട്ടുപാടം ശ്രീവില്ല്യത്ത് മഹാക്ഷേത്ര ശ്രീകോവിലനകത്ത് വിഗ്രഹങ്ങൾ തകർത്ത സംഭവത്തില്‍ പ്രതി കൊലപാതകം നടത്തിയതായും സമ്മതിച്ചു. കഴിഞ്ഞ ദിവസം പൊലീസിനോട് പറഞ്ഞ പേര് വ്യാജമാണെന്നും കണ്ടെത്തി.
തിരുവനന്തപുരം കവടിയാര്‍ സ്വദേശി മോഹനകുമാറാണ് പ്രതി കഴിഞ്ഞ ദിവസം പറഞ്ഞത്. രാജാറാം മോഹന്‍ദാസ് പോറ്റിയെന്ന പേരാണ്. ചോദ്യം ചെയ്യലില്‍ കിളിമാനൂരില്‍ കമലാക്ഷിയെന്ന സ്ത്രീയം കൊലപ്പെടുത്തിയത് താനാണെന്നാണ് മോഹനകുമാറിന്റെ മൊഴി. 2006ലാണ് കമലാക്ഷി എന്ന 80 വയസുകാരി കൊല്ലപ്പെട്ടത്. ക്ഷേത്രദര്‍ശനത്തിന് പോയ ഇളരെ രണ്ട് ദിവസത്തിന് ശേഷം കുറ്റിക്കാട്ടില്‍ വയര്‍ കീറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആ കേസ് ഇതുവരെ തെളിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പൂക്കോട്ടും പാടം ശ്രീവില്ല്യത്ത് ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകള്‍ തകര്‍ത്ത് ശിവന്‍റെയും വിഷ്ണുവിന്‍റെയും വിഗ്രഹങ്ങള്‍ തല്ലിപ്പൊട്ടിച്ചിരുന്നു. നാലുമാസം മുന്‍പ് വാണിയമ്പലം ബാണാപുരം ദേവീക്ഷേത്രത്തില്‍ സമാനമായ രീതിയില്‍ അക്രമം നടത്തിയതായും പ്രതി സമ്മതിച്ചു. ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്ന് അന്വേഷിക്കും
പൂക്കോട്ടുംപാടത്തെ ക്ഷേത്രത്തിലെ അക്രമം വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചത് ആശങ്കപരത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചില പ്രചാരണങ്ങളും നടത്തി. പ്രതി പിടിയിലായതോടെ ആശങ്ക അകന്നു.