നിലമ്പൂർ പൂക്കോട്ടുപാടം ശ്രീവില്ല്യത്ത് മഹാക്ഷേത്ര ശ്രീകോവിലനകത്ത് വിഗ്രഹങ്ങൾ തകർത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെന്ന ഈശ്വരന്‍ ഉണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പുലർച്ചെ നാല് മണിക്ക് ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് ശ്രീകോവിലിന്റെ ഒാടിളക്കിയ നിലയിൽ കണ്ടത്. മഹാക്ഷേത്രത്തിനകത്തെ രണ്ട് ശ്രീകോവിലുകളിലും അക്രമികൾ പ്രവേശിച്ചിട്ടുണ്ട്. ഇരു ശ്രീകോവിലിലെയും വിഗ്രഹങ്ങൾ തകര്‍ത്തിരുന്നു. എന്നാൽ മോഷണശ്രമങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടാകാത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പക്ഷെ സംഭവം വര്‍ഗീയമായി ചിത്രീകരിക്കാന്‍ ഒരുവിഭാഗം ശ്രമം നടത്തിയത് ആശങ്ക പരത്തി. അതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെയാണ് താന്‍ പ്രതികരിച്ചതെന്ന് പിടിയിലായ രാജാറാം മോഹന്‍ദാസ് പോറ്റി പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ഹിന്ദുഐക്യവേദി ഹർത്താൽ ആചരിച്ചു. ക്ഷേത്ര പരിസരത്തെത്തിയ മുൻമന്ത്രി ആര്യാടന്‍ മുഹമദിനെ ഹിന്ദുക്യവേദി പ്രവർത്തകർ തടഞ്ഞിരുന്നു. എംഎൽഎ പിവി അൻവർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗവും അലങ്കോലപ്പെട്ടു. എന്തായാലും പ്രതിയെ പിടികൂടിയതോടെ വര്‍ഗീയമായ ചേരിതിരിവ് ഒഴിവാകാന്‍ കാരണമായി.