അംഗപരിമിതനായ യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളുടെ സമ്മർദത്തിന് വഴങ്ങി ആശുപത്രി രേഖകളിൽ കൃത്രിമം കാണിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ കേസ്. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, കാസർകോട് കളനാട് സ്വദേശി ഖത്തർ ബഷീർ എന്നിവർക്കെതിരെയാണ് ബേക്കൽ പൊലീസ് വ്യാജ രേഖ ചമച്ചതിന് കേസെടുത്ത‌് അന്വേഷണം തുടങ്ങിയത്.
ഏപ്രിൽ ഇരുപത്തിയാറിന് കളനാട്ടെ മുഹമ്മദ് സിറാജിനെ ഖത്തർ ബഷീർ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ജലഅതോറിറ്റിയുടെ വെള്ളം മോഷ്ടിച്ചത് ഒറ്റിയെന്നാരോച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ സിറാജ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിക്ക് വിധേയനായി. ആക്രമണത്തിൽ ഗുരുതമായി പരിക്കേറ്റെന്ന് കാണിച്ച് ആശുപത്രിയിൽ നിന്നും വൂണ്ട് സർട്ടിഫിറ്റ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും പൊലീസിന് നൽകിയ സർട്ടിഫിക്കറ്റിൽ പരിക്ക് നേരത്തെയുള്ളതാണെന്നായിരുന്നു രേഖപ്പടുത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ സിറാജിനെതിരെ ബഷീർ നൽകിയ എതിർപരാതിയിൽ പൊലീസ് വധശ്രമത്തിന് കേെസടുക്കുകയും ചെയ്തു. വിവരാവകാശ നിയമ പ്രകാരം കേസിന്റെ രേഖകൾ പൊലീസിൽ നിന്നും വാങ്ങിയപ്പോഴാണ് തിരിമറി നടന്നത് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സിറാജിന്റെ സഹോദരൻ പരാതി നൽകുകയായിരുന്നു. തുടർന്നാണ് രേഖകളിൽ കൃത്രിമം കാണിച്ചതിന് ഡോക്ടർ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ േകസെടുത്തത്. പരാതിക്കാരനെതിരെ വധശ്രമത്തിന് കേസെടുത്തെന്ന് കാണിച്ച് സിറാജ് നേരത്തെ ഡി.ജി.പിക്കും മനുഷ്യാവകാശ കമമീഷനും പരാതി നൽകിയിരുന്നു.