ഒറ്റപ്പാലം വേങ്ങശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ ഭർതൃ സഹോദരൻ അറസ്റ്റിൽ. കഴിഞ്ഞ വെളളിയാഴ്ചയാണ് ചുനങ്ങാട് പളളിയാലിൽ വീട്ടിൽ ബാലകൃഷ്ണന്റെ ഭാര്യ ധനലക്ഷ്മി മരിച്ചത്. കുടുംബസ്വത്തിെന ചൊല്ലിയുളള തർക്കമാണ് കൊലപാതകത്തിന് കാരണം. അകവണ്ട വളത്ത്കാട്കുണ്ട് പള്ളിയാലിൽ മണികണ്ഠനാണ് അറസ്റ്റിലായത്. മണികണ്ഠന്റെ സഹോദരൻ ബാലകൃഷ്ണൻ കുടുംബസ്വത്ത് കൈവശപ്പെടുത്തിയതിലുളള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
ധനലക്ഷ്മിയെ വീടിന് സമീപത്തുവച്ചാണ് കൊലപ്പെടുത്തിയത്. തേനി, കമ്പം, തിരുപ്പൂർ സ്വദേശികളായ വാടക കൊലയാളികളെ ഉപയോഗിച്ചായിരുന്നു കൊലപാതകം. ഇവരെ വൈകാതെ പിടികൂടുമെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. തിരുപ്പൂരിൽ വർക്ക്ഷോപ്പ് നടത്തുന്ന മണികണ്ഠൻ അവിടെ വച്ചു പരിചയപ്പെട്ടവരാണ് ക്വട്ടേഷൻ സംഘത്തിലുളളത്. കഴിഞ്ഞ 18 ന് വൈകിട്ട് മണികണ്ഠനുമൊത്ത് അകവണ്ടയിലെത്തിയ സംഘം 19 ന് അതിരാവിലെ കൃത്യം നടത്തി രക്ഷപ്പെട്ടു. ധനലക്ഷ്മിയുടെ ഭർത്താവ് ബാലകൃഷ്ണൻ നൽകിയ വിവരമാണ് പ്രതികളെ പിടികൂടാൻ കേസിൽ നിർണായകമായത്.