കോട്ടയം കുമ്മനത്തുനിന്നും കാണാതായ ദമ്പതികൾക്കുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കുമെന്ന് ഡിജിപി ടി.പി സെൻകുമാർ. ഇക്കാര്യത്തിൽ പൊലീസിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമ്മനത്ത് ദമ്പതികളുടെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം രണ്ടരമാസമായിട്ടും കാണായതായവരെകുറിച്ച് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിൽ ആറിനാണ് കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. രാത്രിയിൽ ഭക്ഷണം വാങ്ങാനായി വാഹനത്തിൽ പുറത്തേയ്ക്ക് പോയ ഇരുവരും പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡിജിപി ടി.പി സെൻകുമർ ഇവരുടെ വീട്ടിലെത്തി ബന്ധുക്കളുമായി ആശയവിനിമം നടത്തിയത്. പരാതിയും സ്വീകരിച്ചു.
അന്വേഷണത്തിൽപരാതിയില്ലെങ്കിലും ഇതുവരെ ഒരു വിവരവും ലഭിക്കാത്തതിലുള്ള ആശങ്ക ബന്ധു്കൾ പങ്കുവച്ചു
പലയിടങ്ങളിലുവച്ച് ഇവരെ കണ്ടതായുള്ള മൊഴികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും അന്വേഷണത്തിന് സഹായകരമായിട്ടില്ല. വാഹനം മീനച്ചിലാറ്റിൽ വീണിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് ദിവസങ്ങളോളം പൊലീസം ഫയർഫോഴ്സും ഇവിടെ തിരച്ചൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സ്ഥലവും ഡിജിപി സന്ദർശിച്ചു. വിവിധ പട്ടണങ്ങൾ, ഹോട്ടലുകൾ പ്രധാന റോഡുകൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ സിസിടിവികൾ ഉൾപ്പെടെ പൊലീസ് ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കി. ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പുതിയ വാഹനമായതിനാൽ നമ്പർ ഇല്ലാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്