തൃക്കരിപ്പൂർ ആയിറ്റിയിൽ അനധികൃതമായി സൂക്ഷിച്ച വൻ മണൽ ശേഖരം പിടിച്ചെടുത്തു. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 23 ലോഡ് മണൽ പിടിച്ചെടുത്തത്.
ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് ആയിറ്റിയിൽ റവന്യൂ ഉദ്യോഗസ്ഥരും ചന്തേര പോലീസും സംയുക്തമായി പരിശോധന നടത്തുന്നത്. സ്വകാര്യ വ്യക്തി സ്വന്തം സ്ഥലത്ത് നിന്നും നിയമ വിരുദ്ധമായി കുഴിച്ചെടുത്ത 23 ലോഡ് മണല്‍ പിടിച്ചെടുത്തു
പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെ ആയിറ്റി മേഖലയിൽ നിന്നു അനധികൃതമായി മണലൂറ്റി കടത്തുന്നുവെന്ന പരാതി വ്യാപകമായതോടെണ് പൊലീസും റവന്യു വകുപ്പും റെയ്ഡിനിറങ്ങിയത്.
തീര പ്രദേശങ്ങളില്‍ നിന്നും അനുമതിയില്ലാതെ മണല്‍ ഖനനം ചെയ്തു കടത്തുന്നതിനെതിരെ പോലീസ് കര്‍ശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. രാത്രിയും പകലും വാഹന പരിശോധനയും കർശനമാനമാക്കിയിട്ടുണ്ട്.