തിരുവനന്തപുരം ആറ്റിങ്ങലിൽ ആളില്ലാത്ത വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മുപ്പതിലേറെ വീടുകളിൽ മോഷണം നടത്തിയ വെഞ്ഞാറമൂട് സ്വദേശി കോടാലി ബേബി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. വിവിധ ഇടങ്ങളിൽ നിന്ന് മോഷ്ടിച്ച നൂറ്റിആറ് പവൻ സ്വർണ്ണം പ്രതിയുടെ പക്കൽനിന്ന് കണ്ടെടുത്തു.
ആറ്റിങ്ങൽ ,കിളിമാനൂർ തുടങ്ങി അഞ്ച് സ്റ്റേഷൻ പരിധികളിലെ മുപ്പത് വീടുകളിൽ മോഷണം നടത്തിയ പ്രതിയാണ് അറസ്റ്റിലായ കൃഷ്ണൻകുട്ടി.ആളില്ലാത്ത വീടുകൾ കണ്ടെത്തിയ ശേഷം രാത്രിയിൽ വാതിലിന് തീയിട്ട് അകത്തുകയറുന്നതയിരുന്നു പ്രതിയുടെ രീതി. അഞ്ച് വർഷം മുമ്പാണ് ആറ്റിങ്ങൽ മേഖലയിൽ ഇത്തരത്തിൽ മോഷണം ആരംഭിച്ചത്.ആഭരണങ്ങളും മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വിദേശ നിർമ്മിത ഉപകരണങ്ങളുമാണ് മിക്ക വീടുകളിൽ നിന്നും മോഷണംപോയത്.വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതി കവർന്ന നൂറ്റിയാറ് പവൻ സ്വർണ്ണം പൊലീസ് കണ്ടെടുത്തു.
മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം ഒരേനിറത്തിലുള്ള ബൈക്കിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.ആറ്റിങ്ങൽ എഎസ്പിയുടെ മേൽനോട്ടത്തിൽ റൂറൽ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണൻകുട്ടിയെ പിടികൂടിയത്.