ഹരിപ്പാട് നാല്‍പ്പത്തിനാലുകാരിയെ കാമുകന് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുമാരപുരം സ്വദേശി വേണുവിനെ പോലീസ് അറസ്റ്റുചെയ്തു.
നാല്‍പ്പത്തിനാലുകാരി പുഷ്പകുമാരിയും മുപ്പത്തി ഒമ്പതുകാരന് വേണുവും പ്രണയത്തിയായിരുന്നു. ഒരാഴ്ച മുമ്പ് ഇരുവരും ചേര്‍ന്ന് മാധവ ജംഗ്ഷനിൽ വീട് വാടകയ്ക്ക് എടുത്തു താമസം തുടങ്ങി. രണ്ടുപേരും വേറെ വേറെ വിവാഹം കഴിച്ചവരാണ്. പുഷ്പകുമാരിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. സുഹൃത്ത് വഴി കിട്ടിയ നമ്പറില്‍ പതിവായി വിളിച്ച വേണു തുടര്‍ന്ന് ഇവരുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് പല സ്ഥലങ്ങളിലും ഒരുമിച്ച് താമസിച്ച ശേഷമാണു ഹരിപ്പാട് എത്തിയത്. ഇതിനിടെ തമ്മില്‍ വിവാഹം കഴിക്കാൻ വേണു താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ച പുഷ്പകുമാരിയുടെ ഫോണിൽ വന്ന മറ്റൊരു കോളിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഇതേ ചൊല്ലി വേണുവും പുഷ്പകുമാരിയും തമ്മിൽ വഴക്കാവുകയും പുഷ്പകുമാരിയുടെ ഫോൺ വേണു എറിഞ്ഞു തകർക്കുകയുമായിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് വീണ്ടും സംസാരം ഉണ്ടായി.സംഭത്തെ തുടർന്ന് താൻ ചുരിദാറിന്റെ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യുമെന്ന് പുഷ്പകുമാരി പറഞ്ഞപ്പോൾ താൻ തന്നെ അതു ചെയ്യാമെന്ന് പറഞ്ഞ് വേണു, പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് പള്ളിപ്പാട് വിദേശമദ്യവിൽപ്പനശാലയിൽ നിന്ന് സ്ഥിരമായി മദ്യം വങ്ങിപ്പിക്കാറുള്ള പള്ളിപ്പാട് സ്വദേശി മഹേഷിനെ സൈക്കിളിലെത്തി കൂട്ടിക്കൊണ്ടുവരാൻ പോവുകയായിരുന്നു. പള്ളിപ്പാട് നിന്ന് ഓട്ടോറിക്ഷയിൽ സൈക്കിളും കയറ്റിയായിരുന്നു ഇരുവരും വാടക വീട്ടിൽ എത്തിയത്.
തുടർന്ന് ഇരുവരും മദ്യപിച്ചശേഷം ഒരു സാധനം കുഴിച്ച് മൂടാനുണ്ടെന്ന് വേണു പറയുകയായിരുന്നു. അപ്പോഴായിരുന്നു കിടപ്പ് മുറിയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ മരിച്ച് കിടക്കുന്ന പുഷ്പകുമാരിയെ മഹേഷ് കാണുന്നത്. പരിഭ്രാന്തനായ മഹേഷ് കുഴിച്ച് മൂടാൻ മമ്മട്ടിയും മറ്റും എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങിയപ്പോൾ വീട് പൂട്ടി വേണുവും അനുഗമിച്ചു.
ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ ഓട്ടേോറിക്ഷ വിളിക്കാൻ മഹേഷ് ആവശ്യപ്പെട്ടു. ഈ സമയം കെട്ടിടത്തിന് പിറകിൽ മഹേഷ് ഒളിച്ചു. മഹേഷിനെ കാണാതെ വന്നതിനെ തുടർന്ന് വേണു തിരിച്ച് പോയ ശേഷം ചില കച്ചവടക്കാരോട് മഹേഷ് വിവരം പറഞ്ഞു. കച്ചവടക്കാരുടെ നിർദ്ദേശാനുസരണമായിരുന്നു മഹേഷ് രാത്രി 12ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. തുടർന്ന് സിഐ ടി.മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറന്നില്ല. ചവിട്ടി തുറക്കുമെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു വാതിൽ തുറന്നത്.
വേണു കെട്ടിട നിർമാണത്തൊഴിലാളിയാണ്. പുഷ്പരുമാരിയുടെ ഭർത്താവ് മരിച്ച് പോയതാണ്. ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദ്ധരും തെളിവെടുത്തു