പത്തനാപുരത്തെ ബഹുനിലമന്ദിരത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അസ്ഥികൂടം പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊലപാതകമാണോ മന്ത്രവാദത്തിന് വേണ്ടി മൃതദേഹം കത്തിച്ചതാണോ എന്നീ സംശയങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്
കഴിഞ്ഞ ദിവസമാണ് പത്തനാപുരത്തെ ബഹുനിലകെട്ടിടത്തിന് മുകളിൽ അസ്ഥികൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുര മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാരെത്തി അസ്ഥികൂടം പുരുഷന്റെതാണെന്ന് സ്ഥിരീകരിച്ചു. മരിച്ചയാളുടെ പ്രായവും അസ്ഥികൂടത്തിന്റെ പഴക്കവും വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാവുകയൊള്ളൂ. സമീപകാലത്ത് പത്തനാപുരത്ത് നിന്ന് കാണാതായവരുടെ പട്ടിക പൊലീസ് പരിശോധിച്ചുവരികയാണ് തലയോട്ടിയും കുറച്ചു എല്ലുകളും മാത്രമാണ് തിരിച്ചറിയാനായത്. ബാക്കിയെല്ലാം കത്തക്കരഞ്ഞ അവസ്ഥയിലാണ്.മൃതദേഹം വിറക് കൂട്ടിയിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്.
പ്രവാസ് കൂട്ടായ്മയിലൂടെ പ്രായമായവരെ താമസിപ്പിക്കുന്നതിന് നിർമിച്ച കെട്ടിടം ഏറക്കാലമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.സിവിൽ സപ്ലൈസ് കോർപറേഷന്റെ ഗോഡൗൺ അടുത്തിടെ ഈ കെട്ടിടത്തിന് താഴേ പ്രവർത്തനം ആരംഭിച്ചപ്പോൾ തൊഴിലാളികളാണ് അസ്ഥികൂടം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.കെട്ടിടത്തിന് സമീപത്തായി ഒരു പള്ളി സെമിത്തേരിയുണ്ട്. ഇവിടെ നിന്നുള്ള മൃതദേഹം മന്ത്രവാദത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണോ എന്നു സംശയമുയർന്നിട്ടുണ്ട്. ശ്മശാനത്തിൽ നിന്ന് മൃതദേഹം കാണാതായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.