കഴിഞ്ഞ പത്തുമാസത്തിനിടെ കേരളത്തിൽ വ്യാജ വാറ്റുകേസുകളിൽ മുൻവർഷത്തേക്കാൾ അഞ്ഞൂറ് ഇരട്ടി വർധന. ഒരു ലക്ഷത്തി എൺപത്തിരണ്ടായിരം ലിറ്റർ കോട ഈ കാലയളവിൽ എക്സൈസ് വകുപ്പ് മാത്രം പിടിച്ചെടുത്തു. മദ്യവും ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട എല്ലാതരം കേസുകളിലും ഈ കാലയളവിൽ നൂറിരട്ടിയിലേറെ വർധവുണ്ടായി.
ബാർ ലൈസൻസിന് നിയന്ത്രണം ഏർപ്പെടുത്തിയതിനു ശേഷം എക്സൈസ് വകുപ്പിന് പിടിപ്പത് പണിയാണ്. ബാർ ലൈസൻസ് നിയന്ത്രിച്ച 2016 ഏപ്രിൽ മുതൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ മുൻവർഷത്തേക്കാൾ നാലിരട്ടി വർധയാണ് രേഖപ്പെടുത്തിയത്. വീടുകളിൽ കഞ്ചാവ് ചെടി വളർത്തുന്നതാണ് പുതിയ ട്രെന്റ്.
വ്യാജ മദ്യനിർമാണവുമായി 2014 ൽ 960 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഇന്നു വരെ3900 കേസുകൾ ഉണ്ടായി.അബ്കാരി കേസുകൾ ഇതേ കലയളവിൽ പതിനായിരത്തിൽ നിന്നും കുത്തനെ കൂടി. ഇരുപത്തിയയ്യായിരത്തി എണ്ണൂറായി. ലഹരിക്കായി വേദന സംഹാരികളും സിറപ്പുകളും ആയുർവേ മരുന്നകളും ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ഡ്രഗ് കൺട്രോളറുമായി സഹകരിച്ച് സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പരിശോധന തുടങ്ങിയതായും എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
മദ്യഉപഭോഗം നിയന്ത്രിച്ചതിന് ശേഷം എക്സൈസ് വകുപ്പിന്റെ കേസുകളിൽ വൻ വർധന. വ്യാജ മദ്യ നിർമാണവുമായി ബന്ധപ്പെട്ട കേസുകൾ. 2014ൽ 960. കഴിഞ്ഞ പത്തുമാസത്തിനിടെ.3900. അബ്കാരി കേസ് 2014.10000. കഴിഞ്ഞ പത്തുമാസത്തിനിടെ.25800. അറസ്റ്റിലായവർ .23480. സ്പിരിറ്റ് പിടിച്ചെടുത്തത്. 2567 ലിറ്റർ. കള്ള് . 12000 ലിറ്റർ. അരിഷ്ടം . 21000 ലിറ്റർ. വാഷ് 182000. കഞ്ചാവ് .865കി.ലോ. കഞ്ചാവ് ചെടികൾ ..2300 പാൻ മസാല 300 ടൺ.