ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് അമെൻഡ ടെയ്‍ലർ ജയിൽ വാസം അനുഭവിക്കുന്നത്. 2015 ഏപ്രിലിൽ ആയിരുന്നു സംഭവം. എന്നാൽ കൊലപാതക ശേഷം രക്തത്തിൽ കുളിച്ചു കിടക്കുന്ന മൃതദേഹത്തിനൊപ്പം സെൽഫി എടുത്ത് ഫേസ്ബുക്കിൽ ഇട്ടത് എന്തിനായിരുന്നെന്ന ചോദ്യം എല്ലാവരിലും അവശേഷിച്ചു. എന്നാൽ ഇതിന് യുവതിക്ക് കൃത്യമായ മറുപടിയുണ്ട്. ക്രൈം വാച്ച് ഡെയ്‌ലിക്ക് നൽകിയ ടെലഫോൺ അഭിമുഖത്തിലാണ് ഇക്കാര്യം അവർ വെളിപ്പെടുത്തിയത്. ആ ഫോട്ടോ എടുത്തത് തനിക്ക് എന്തോ കൂടുതൽ സന്തോഷം ലഭിച്ചതിനാണെന്നാണ് അമെന്ത പറയുന്നു.
ഇപ്പോൾ 26 വയസുള്ള അമെൻഡ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് ജയിലിലുള്ളത്. രണ്ടുവയസുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് അമെൻഡ. 2014 ഓഗസ്റ്റിൽ തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതിന്റെ ഉത്തരവാദി ഭർതൃപിതാവ് ചാൾസ് ആണെന്നായിരുന്നു അമെൻഡയുടെ ആരോപണം. അതിന്റെ പ്രതികാരമായിരുന്നു ആ കൊലപാതകം. തന്റെ ചെയ്തിയിൽ യാതൊരു പശ്ചാത്താപമില്ലെന്നും താൻ അനുഭവിച്ച വേദന എന്താണെന്ന് അയാളെ അറിയിക്കുന്നതിനാണ് കൊലപ്പെടുത്തിയതെന്നും അമെൻഡ പറയുന്നു. കൊല ചെയ്ത ശേഷം കത്തിയും കയ്യിൽ പിടിച്ചായിരുന്നു മൃതദേഹത്തിനൊപ്പം അമെൻഡയുടെ സെൽഫി.
കൊലപാതകത്തിനു ശേഷം ഇവർ ഐഎസ്ഐഎസുമായി ബന്ധപ്പെടാൻ ശ്രമിച്ചതായും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും വെളിപ്പെടുത്തി.