കാസർകോട് ചെറുവത്തൂർ കാടങ്കോട്ടെ മൂലക്കാല്‍ രാജേഷ് കൊലക്കേസിന്റെ വിചാരണ പൂർത്തിയായിട്ടും വിധി പറയുന്നത് അനന്തമായി നീണ്ടു പോകുന്നതായി പരാതി.2007 ജൂണ്‍ പതിനൊന്നിനാണ് മടക്കര ബോട്ട് ജെട്ടിക്ക് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ േകസിൽ വിചാരണ പൂർത്തിയായി മാസങ്ങളായിട്ടും വിധി പറഞ്ഞിട്ടില്ല. കാടങ്കോട് നെല്ലിക്കാലിലെ സി.എ കണ്ണനും മൂലക്കാല്‍ നാരായണിയും. കാത്തിരിക്കുകയാണ്.മകനെ കൊന്ന് കടലിൽ തള്ളിയ പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷക്കായി.
2007 ജൂൺ ഏഴിനാണ് മടക്കര ഹർബറിന് സമീപം രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. അസ്വഭാവിക മരണമെന്ന് മുദ്രകുത്തി ലോക്കൽ പൊലീസ് അന്വേഷണം മരവിപ്പിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി ഇറങ്ങി അങ്ങിനെയാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്ന് പ്രതികളായ കാടങ്കോട്ടെ ടി.വി.വിശ്വംഭരന്‍, കെ.രാജന്‍, മാടായി സുകുമാരന്‍ എന്നിവർ അറസ്റ്റിലായി. കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കാൻ പത്തു വർഷമെടുത്തു.
നാൽപത്തിയാറ് സാക്ഷികളാണ് കേസിലുള്ളത്.നടപടി ക്രമങ്ങൾ പൂർത്തിയാവാനുള്ള സ്വഭാവിക കാലതാമസം മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് കോടതിയുമായി ബന്ധപ്പെട്ടവർ പറയുന്നത്.