വന്യജീവികളെ വിദേശത്തേക്ക് കടത്തുന്ന വന്‍ സംഘമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞമാര്‍ച്ചില്‍ പത്തനംതിട്ടയില്‍ കുട്ടിത്തേവാങ്കുകളെ കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എന്‍സിപി നേതാവിനെ ഇനിയും പിടികൂടിയിട്ടില്ല. നക്ഷത്ര ആമ, വെള്ളിമൂങ്ങ, കുട്ടിത്തേവാങ്ക്, ഇരുതലമൂരി തുടങ്ങി ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന വന്യജീവികളെ കടത്തുന്ന വന്‍ സംഘങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചക്കിടെ കൊച്ചിയില്‍ രണ്ട് തവണം ഇരുതലമൂരിയെ പിടികൂടിയ കൊച്ചിയിലെ സംഘം പ്രധാനമായും മലേഷ്യയിലേക്കാണ് ഇരുതലമൂരിയെ കടത്തുന്നത്.
കൊച്ചിയില്‍ പിടികൂടിയത് തമിഴ്നാട്ടില്‍ നിന്നെത്തിച്ച പാമ്പിനെയാണ്. അഞ്ചു കിലോയോളം തൂക്കമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. കേരളത്തിലെ ഇരുതല മൂരികള്‍ക്ക് ഇത്രയും തൂക്കം വരില്ല. കഴിഞ്ഞയാഴ്ച പാലക്കാട്ടും ഇരുതലമൂരിയെ കടത്താന്‍ ശ്രമിച്ചവര്‍ പിടിയിലായിരുന്നു. അതേസമയം കഴിഞ്ഞമാസം പത്തനംതിട്ടയില്‍ വിദേശത്തേക്ക് കടത്താനായി കൊണ്ടുവന്ന നാല് കുട്ടിത്തേവാങ്കുകളെ പിടികൂടിയിരുന്നു. മഴക്കാടുകളിൽ കണ്ടുവരുന്ന കുരങ്ങുവർഗത്തിൽപ്പെട്ട കുട്ടിത്തേവാങ്ക് വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുള്ളതാണ്.
ശരീരത്തില്‍ ധരിക്കുന്ന തകിടുകളില്‍ കുട്ടിത്തേവാങ്കിനെക്കൊണ്ട് കടിപ്പിച്ചാല്‍ ശക്തിയും ഐശ്വര്യവും കൂടുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് ഇവയെ കച്ചവടം ചെയ്യുന്നത്. ഈ കേസിലെ മുഖ്യപ്രതിയായ എന്‍സിപി നേതാവിനെ ഇനിയും പിടികൂടിയിട്ടില്ല. നക്ഷത്ര ആമയെ കടത്തിയകേസിലടക്കം പ്രതിയാണ് ഈ നേതാവ്. വന്യജീവികളെ കടത്തുന്ന മൂന്ന് സംഘങ്ങള്‍ ചെങ്ങന്നൂരില്‍ മാത്രം പ്രവര്‍ത്തിക്കുന്നതായാണ് വിവരം. മൂന്ന് സംഘങ്ങളാണെങ്കിലും സഹകരിച്ചാണ് പ്രവര്‍ത്തനം. അന്ധ്യവിശ്വാസമാണ് ജീവികളെ കടത്തുന്നതിന് പിന്നില്‍.
തിരുവനന്തപുരം മൃഗശാലയില്‍ നിന്നുവരെ ഇരുതലമൂരികളെ മോഷ്ടിച്ചു കൊണ്ടുപോയിട്ടുണ്ട്. വന്യജീവികളെ പിടികൂടി വിദേശത്തേക്ക് കടത്തുന്ന ജപ്പാന്‍ സഘത്തെ കഴിഞ്ഞ വര്‍ഷം പിടികൂടിയിരുന്നു. അതിരപ്പിള്ളി വനമേളലയില്‍ നിന്ന് പിടികൂടിയ രക്ത അണലി അടക്കമുള്ള വന്യജീവികളേയും ഇവരുട പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു. പാമ്പിൻ വിഷം കടത്തുന്ന സംഘത്തേയും അടുത്തിടെ പിടികൂടിയിരുന്നു.