ഇരുതലമൂരിയെ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കൊല്ലം കുരീപ്പുഴ സ്വദേശി ബൈജു എന്ന ജോൺസണാണ് പിടിയിലായത്. കേരളത്തിൽ നിന്ന് വിദേശത്തേക്ക് ഇരുതലമൂരിയെ കടത്തുന്നത് ജോൺസണാണെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. അൻപത് ലക്ഷം രൂപയ്്ക്ക് ഇരുതലമൂരിയെ വാങ്ങാൻ ശ്രമിച്ചയാളാണ് പിടിയിലായ ജോൺസൺ. ഇരുതലമൂരിയെ വിൽക്കാനായി കൊച്ചിയിൽ കൊണ്ടുവന്ന കൊല്ലം സ്വദേശികളായ രമേഷ് , അനിൽ കുമാർ കമ്പം സ്വദേശി ഇസ്മയിൽ ബീരാൻ , ഇസ്മയിൽ എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജോൺസൺ ആവശ്യപ്പെട്ടതനുസരിച്ചാണ് പാമ്പിനെ എത്തിച്ചതെന്ന് വ്യക്തമായത്.
ഇവരെ ഉപയോഗിച്ച് എറണാകുളം കെ.എസ് ആർടിസി സ്റ്റാൻഡിലേക്ക് ജോൺസണെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുതലമൂരിയെ വാങ്ങി വിദേശത്തേക്ക് കടത്തുകയായിരുന്നു പദ്ധതിയെന്ന് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ വ്യക്തമാക്കി. അഞ്ചുകിലോയോളം തൂക്കം വരുന്ന വലിയ ഇരുതല മൂരിയുമായാണ് നാലുപേർ കഴിഞ്ഞ ദിവസം പിടിയിലായത്. തമിഴ്നാട്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് പാമ്പിനെ എന്ന് ഇവർ മൊഴി നൽകിയിട്ടുണ്ട്.
Advertisement