ചികില്‍സാപിഴവിനെ തുടർന്ന് യുവതി മരിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടറെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ജോസഫ് വർക്കിയെയാണ് പുറത്താക്കിയത്. എൻഡോസൾഫാൻ ദുരിതബാധിതനായ കയ്യൂർ പൊതാവൂരിലെ അജയകുമാറിന്റെ പരാതിയിലാണ് നടപടി.
2016 ഫെബ്രുവരി 5 നാണ് അജയകുമാറിന്റെ ഭാര്യ ഗീത മരണപ്പെടുന്നത്. പ്രസവ ശസ്ത്രക്രിയെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമായത്. ജോസഫ് വര്ക്കിയുടെ കീഴിലായിരുന്നു ചികിൽസ. ശസ്ത്രക്രിയക്കിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്ന് ആരോപിച്ച് അജയകുമാർ ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. ഡോക്ടർമാരുടെ നിസഹകരണത്തെ തുടർന്ന് അന്വേഷണം ഇഴഞ്ഞതോടെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്റെ ഇടപടലിനെ തുടർന്ന് ഡോക്ടരുടെ ഭാഗത്തുണ്ടാ വീഴ്്ച്ചയാണ് മരണകാരണമെന്ന് കാണിച്ച് പൊലീസ് കമ്മീഷന് റിപ്പോർട്ട് നൽകി. ഉചിതമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ സര്‍ക്കാരിന് നിർദേശം നൽകിയതോടെയാണ് ഡോക്ടറെ സർവീസിൽ നിന്നും നീക്കി ഉത്തരവായത്
അതേ സമയം ചികൽസ പിഴവനപ്പുറം തുടർച്ചയായി ജോലിക്കെത്താത്തിനെ തുടർന്നാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഡി.എം ഒ അറിയിച്ചു