ആലപ്പുഴയില്‍ അർധരാത്രിയിൽ വീട്ടിൽ നിന്നു വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നുപേര്‍ അറസ്റ്റില്‍. ആര്യാട് സ്വദേശികളായ ഷാരോൺ , ബിബിൻ , വർഗീസ് എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളെ ഇതുവരെ പിടികൂടാനായില്ല.
ആലപ്പുഴ മാരാരിക്കുളം തെക്ക് സ്വദേശി സോണിയെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടി കൊന്നത്. കേസില്‍ മൂന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികളാണ് നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായത്. ആര്യാട് സ്വദേശികളായ ഷാരോൺ , ബിബിൻ , വർഗീസ് എന്നിവരുടെ അറസ്റ്റ് സിഐ ജി.സന്തോഷ്കുമാറിന്‍റെ നേതൃത്വത്തിൽ രേഖപ്പെടുത്തി.
ഷാരോണിനെ സോണി മര്‍ദിച്ചതിന്‍റെ പകരം വീട്ടലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളായ സാജൻ, നന്ദു എന്നിവര്‍ ഒളിവിലാണ്. ഇരുവരും ഗുണ്ടാ നേതാക്കളാണ്. വിവാഹ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് സംഘം സോണിയെ ആക്രമിച്ചത്. കൈകാലുകള്‍ക്കും തുടയിലും ആഴത്തില്‍ മുറിവേറ്റ സോണി രക്തം വാര്‍ന്നാണ് മരിച്ചത്. അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതിനാല്‍ പരുക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കാന്‍ ആളുകള്‍ ഭയപ്പെട്ടു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു