കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന്് വിദേശ വനിതയുടെ പണവും പാസ്‌പോര്‍ട്ടും കവര്‍ന്ന മോഷ്ടാവ് അഞ്ച് മാസങ്ങള്‍ക്ക് ശേഷം പൊലീസിന്റെ പിടിയിലായി. മൈസൂര്‍ ജിബി നഗര്‍ സ്വദേശി ഹരീഷാണ് അറസ്റ്റിലായത്. സേലത്ത് ലാപ്‌ടോപ് മോഷണക്കേസില്‍ പിടിയിലായ പ്രതിയെ കുമളി പൊലീസിന് കൈമാറി.
ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തേക്കടി സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് വനിത നദിയാ മരിയാ ഡെന്നീസിന്റെ പണം പാസ്‌പോര്‍ട്ട്, ക്യാമറ എന്നിവയാണ്് മോഷണം പോയത്. തേക്കടിക്കവലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് നദിയാ തങ്ങിയത്. ഇതേ ഹോട്ടലില്‍ താമസിക്കാനെന്ന് വ്യാജേന എത്തിയാണ് ഹരീഷ മോഷണം നടത്തിയത്. നദിയാ ശുചിമുറിയില്‍ കയറിയ തക്കത്തില്‍ മുറിയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലയുള്ള കാമറ, ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ, പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റ് എന്നിവ് മോഷ്ടിച്ചു. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. നദിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഹരീഷ് സേലം പൊലീസിന്റെ പിടിയിലായത്. ഹരീഷിന്റെ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടിലെ സ്‌റ്റേഷനുകളിലേക്ക് നല്‍കിയിരുന്നു. ലാപ്‌ടോപ് മോഷണവുമായി ബന്ധപ്പെട്ട സേലം പൊലീസിന്റെ കസ്റ്റഡിയിലായ പ്രതിയെ കുമളി പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. താന്‍ ഡോക്ടറാണെന്നാണ് ഹരീ്ഷ് പൊലീസിനോട് പറഞ്ഞത്. കുതിര പന്തയം നടത്തി സാമ്പത്തികമായി തകര്‍ന്നെന്നും ഇതില്‍ നിന്നും കരകയറുന്നതിനായാണ് മോഷണം നടത്തുന്നതെന്നും ഹരീഷ് പൊലീസിനോട് പറഞ്ഞു. തുടര്‍ച്ചയായി മോഷണ കേസുകളില്‍ പിടിക്കപ്പെട്ടതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുവെന്നും പ്രതി മൊഴി നല്‍കി. മോഷ്ടിച്ച കാമറ ബാംഗ്ലൂരില്‍ വില്‍പന നടത്തിയെന്നാണ് ഹരീഷിന്റെ മൊഴി. പ്രതിയെ കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തെളിവെടുപ്പിനെത്തിച്ചു.