E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:32 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പട്ടയം നല്‍കുന്നതിന് കൈക്കുലി വാങ്ങിയ സര്‍വ്വേ സൂപ്രണ്ട് അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇടുക്കി നെടുങ്കണ്ടത്ത് പട്ടയം നല്‍കുന്നതിന് കൈക്കുലി വാങ്ങിയ സര്‍വ്വേ സൂപ്രണ്ടിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ഉടുമ്പന്‍ചോല താലൂക്ക് സര്‍വ്വേ സൂപ്രണ്ട് കൊല്ലം കുമ്പളം അഖില്‍ഭവനില്‍ സ്വദേശി പോള്‍കുമാറാണ് പിടിയിലായത്. പുറ്റടി സ്വദേശി തണ്ടളത്ത് അജയന്റെ പരാതിയെതുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ നടപടി. 2010ലാണ് അജയന്‍ പിതാവിന്റെ പേരിലുള്ള 34 സെന്റ് സ്ഥലത്തിനു പട്ടയത്തിനായി അപേക്ഷനല്‍കിയത്. എന്നാല്‍ വര്‍ഷം ഏഴു കഴിഞ്ഞിട്ടും സര്‍വ്വേ സൂപ്രണ്ട് ഓഫീസില്‍ നിന്നും ഫയല്‍ തഹസില്‍ദാരുടെ പക്കലെത്തിയില്ല. ഏഴ് വര്‍ഷത്തിനിടെ 20 തവണയിലധികം അജയന്‍ നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ്വേ സൂപ്രണ്ട് ഓഫിസ് കയറി ഇറങ്ങി.

 അജയന്റെ  അയല്‍വാസികളായ ആറ് പേരും പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പട്ടയം നല്‍കുന്നതിലെ തടസമെന്തെന്നറിയാന്‍ അജയന്‍ ഓഫിസിലെത്തിയപ്പോള്‍ കാണേണ്ടരീതിയില്‍ കാണണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. രണ്ട് ദിവസം മുന്‍പ് സര്‍വ്വേ സൂപ്രണ്ട് അജയനെ ഫോണില്‍ നേരിട്ട് വിളിച്ച് 5000 രൂപയുമായി ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടു. ഈ വിവരം അജയന്‍ വിജിലന്‍സ് ഡിവൈഎസ്പിക്കും കൈമാറി. ഓഫിസിന് സമീപത്തെ ശുചിമുറിയില്‍ വെച്ച് പണം കൈപ്പറ്റന്നതിനിടെയാണ് സൂപ്രണ്ട് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട സര്‍വ്വേ രേഖകള്‍, പട്ടയ അപേക്ഷകളും വിജിലന്‍സ് സംഘം പിടിച്ചെടുത്തു. പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :