കായംകുളത്ത് പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ആള്‍ അറസ്റ്റിൽ. കീരിക്കാട് സ്വദേശി ഹസന്‍കുഞ്ഞിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് അറുപത്തിയേഴു വയസുണ്ട്. അയൽവാസിയായ കുട്ടിയെ കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ പീഡിപ്പിച്ചത്.
ഈ മാസം മൂന്നിനാണ് അറുപത്തേഴുകാരന്‍ ഹസൻ കുഞ്ഞ് പത്തു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. ചെറുമകന്‍റെ പ്രായംപോലുമില്ലാത്ത കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതിഒളിവില്‍ പോയി. മക്കളാണ് ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
ഇത് മനസിലാക്കിയ പൊലീസ് ആദ്യം മക്കളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഹസന്‍കുഞ്ഞ് കൊല്ലത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞത്. പൊലീസ് എത്തും മുമ്പേ ഇയാള്‍ അവിടെനിന്ന് കടന്നു. തുടർന്ന് കായംകുളം സി.ഐ കെ. സദന്‍റെ നേതൃത്വത്തിലുള്ള സംഘം ബസ്റ്റാന്‍ഡിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന് മക്കളായ കുഞ്ഞുമോൻ, ഷെരീഫ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.