ബൈക്ക് വാങ്ങാൻ പണം നൽകാത്തതിന് പിതാവിന്‍റെ കാലു തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ പിതാവ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അടിയേറ്റ് ഗുരുതമായി പരുക്കേറ്റ പിതാവ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
നേര്യമംഗലം സ്വദേശി ജോളിയുടെ കാലാണ് മകന്‍ അഭിജിത്ത് തല്ലിയൊടിച്ചത്. ഇടത് കാല്‍മുട്ടിന് താഴെ രണ്ട് ഒടിവുണ്ട്. കൈ വിരലുകള്‍ക്കും പൊട്ടലുണ്‍്. തലയില്‍ ആഴത്തില്‍ മുറിവുണ്ട്. തൂമ്പയുടെ കൈപ്പിടികൊണ്ടാണ് തല്ലിച്ചതച്ചത്. ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിനായിരുന്നു അക്രമം. ജോളിയുടെ മകൻ അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിജിത്ത് കഞ്ചാവിന് അടിമയാണോയെന്ന് പൊലീസ് സംശയിക്കുന്നു. ജോളിയുടെ ഇളയ മകനാണ് അഭിജിത്ത്. സഹോദരിയുടെ വിവാഹത്തിനായി കരുതിവെച്ചിരിക്കുന്ന പണം കൊണ്ട് ബൈക്ക് വാങ്ങി നൽകണമന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭിജിത്ത് ആവശ്യപെടുന്നുണ്ടായിരുന്നു. ശല്യം സഹിക്കാനാകാതെ വന്നപ്പോൾ ആറുമാസം മുൻപ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകി. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി എസ്ഐ താക്കീത് ചെയ്തതിനാൽ കുറച്ച് നാൾ മര്യാദക്കാരനായി. എന്നാൽ ബൈക്ക് വാങ്ങുന്നതിനെ ചൊല്ലി ഞായറാഴ്ച്ച വീണ്ടും വഴക്കുണ്ടായി. പ്രകോപിതനായ അഭിജിത്ത് തുമ്പകൈകൊണ്ട് ജോളിയെ ക്രൂരമായി മർദിച്ചു. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്തു. കൂലിപ്പണിക്കാരനാണ് അക്രമത്തിനിരയായ ജോളി.