കണ്ണൂരിലെ മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞിയിലിന്റെ കൈയും കാലും തല്ലിയൊടിച്ചു. ഗുരുതരമായി പരുക്കേറ്റ ഹമീദിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല
കണ്ണൂർ പാനൂരിന് സമീപം പുളിയനംപറമ്പിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപതരോയെടയായിരുന്നു അക്രമം. വിവാഹ വിരുന്നിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങുമ്പോൾ നാലംഗ സംഘം വളഞ്ഞിട്ട് തല്ലി. ഇരുമ്പു പൈപ്പ് കൊണ്ട് അടിയേറ്റതോടെ കൈകാലും ഒടിഞ്ഞു. സി.പി.എം. ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലു പേരാണ് ആക്രമിച്ചതെന്ന് ഹമീദ് പറയുന്നു. റോഡു പണി കരാർ നൽകിയതിലെ അപാകത ചോദ്യംചെയ്തതിന്റെ വിരോധമാണ് അക്രമത്തിന് കാരണം.
വിവരാവകാശ പ്രവർത്തകൻ കൂടിയാണ്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. കണ്ണൂർ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.