കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട. 101 എൽഎസ്ഡി സ്റ്റാംപുകൾ പൊലീസ് നർക്കോട്ടിക് വിഭാഗം പിടിച്ചെടുത്തു. ലഹരിമരുന്നെത്തിച്ച കുസാറ്റിലെ വിദ്യാർഥിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവയിൽ നിന്ന് കൊച്ചിയിലേക്ക് വിൽപനയ്ക്കെത്തിച്ച 101 എൽഎൽഡി സ്റ്റാപുകളാണ് പൊലീസ് നർക്കോട്ടിക് വിഭാഗം പിടിച്ചെടുത്തത്. മംഗള എക്സ്പ്രസിൽ കൊച്ചിയിലെത്തിച്ച എൽഎൽഡി സ്റ്റാംപുകൾ വിദ്യാർഥികൾക്ക് വിൽപനയ്ക്കായി കൊണ്ടുവന്നതായിരുന്നു. ഇത് കൊണ്ടുവന്ന ആലപ്പുഴ കാവാലം സ്വദേശി ജോ ആൻറണി ജോസ്, കുസാറ്റിലെ സിഎ വിദ്യാർഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ക്രിസ്റ്റി എന്നിവരാണ് പിടിയിലായത്. ഒരു എൽഎസ്ഡി സ്റ്റാംപിന് 2000 രൂപ മുതൽ 4000 രൂപയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. ഇതാദ്യമായാണ് ഇത്രയും എൽഎസ്ഡി സ്റ്റാപുകൾ പൊലീസ് പിടികൂടുന്നത്. നാർക്കോട്ടിക് എസ്ഐ വി. ഗോപകുമാറിൻറെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസിൻറെ സഹായത്തോടെയായിരുന്നു ലഹരിമരുന്ന് വേട്ട