കാസർകോട് കുമ്പളയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന കേസിൽ ഗുണ്ടാ നേതാവടക്കം ആറു പേർ അറസ്റ്റിൽ. വീട്ടിൽ കയറി ഭീഷണി മുഴക്കിയതാണ് കൊലക്ക് കാരണമെന്നാണ് പ്രതികളുടെ മൊഴി. അറുത്തെടുത്ത് തല മൈതനാത്തിട്ട് തട്ടിക്കളിച്ചതായും പ്രതികൾ മൊഴി നൽകി.
ഗുണ്ടാ നേതാവ് കോയിപ്പാടിയിലെ അബ്ദുൾ സിദ്ദീഖെന്ന മാങ്ങാമുടി സിദ്ദീഖ്, കൂട്ടാളികളായ പെർവാഡിലെ ഷബീർ പേരാൽ സ്വദേശികളായ ഉമ്മര്‍ ഫാറൂഖ്, നിയാസ്, ,ബംബ്രാണ സ്വദേശി ഹരീഷ്,മാലിയങ്കര കോട്ടക്ക് സമീപം താമസിക്കുന്ന ലത്തീഫ് എന്നിവരാണ് പിടിയിലായത്. അബ്ദുൾ സലാം കൊല്ലപ്പെടുന്നതിന് തൊട്ട് തലേദിവസം സിദ്ദീഖിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.
സിദ്ദീഖിനെ മാതാവടക്കമുള്ളരെ ചീത്തവിളിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമായിട്ടാണ് കൊല.സിദ്ദീഖിന്റെ മണൽകടത്ത് സംഘത്തിലെ അംഗമായിരുന്നു അബ്ദുൾ സലാം. പിന്നീട് സ്വന്തമായി മണൽ കടത്ത് തുടങ്ങിയതും വൈരാഗ്യത്തിനിടയാക്കി. നിയാസ് മുഖേനെ കൊലനടന്ന മാലിയങ്കര കോട്ടയിലെത്തിച്ച് പിറകിൽ നിന്നും കുത്തിവീഴ്ത്തുകയായിരുന്നു. പക തീരാത്തതിനെ തുടർന്ന് കുത്തേറ്റ് വീണ സലാമിന്റെ തല സിദ്ദീഖ് അറുത്തെടുത്ത് തൊട്ടടുത്തുള്ള മൈതനത്തിട്ട് തട്ടിക്കളിച്ചതായും മൊഴിയിലുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഉമ്മർ ഫാറൂഖ് രണ്ടുകൊലക്കേസിലും ഷബീർഒരു കേസിലും നേരത്തെ പ്രതികളാണ്. കാസർകോട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.