പുഴ നികത്തി അനധികൃത ക്രഷർ യൂണിറ്റ് സ്ഥാപിച്ചതിനെതിരെ പരാതിനല്‍കിയതിന് ക്രഷർ യൂണിറ്റ് ഉടമകളുടെ മർദനം. കൊല്ലം നെടുമ്പന കുളപ്പാടം കൊച്ചമ്മിണി അഴകം ക്രഷർ യൂണിറ്റുടമകളാണ് പരാതിക്കാരനായ ദമീനെ മര്‍ദിച്ചത്. കഴുത്തിന് പരിക്കേറ്റ ദമീൻ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്
പുഴ കയ്യേറി നികത്തി സ്ഥാപിച്ച് ക്രഷർ യൂണിറ്റിനെതിരെ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി നിയമനടപടിക്ക് നീങ്ങിയ ദമീനെ ക്രഷർ യൂണിറ്റ് ഉടമയും മകനും ജീവനക്കാരു ചേർന്നാണ് ക്രൂരമായി മർദിച്ചത്. ക്രഷർ യൂണിറ്റിന് സമീപത്ത് ബൈക്കിൽ നിൽക്കുമ്പോൾ പ്രകോപനമില്ലാതെ പരാതിക്കാരനായ ദമീനേ ആക്രമിക്കുകയായിരുന്നു. ക്രഷർ യൂണിറ്റ് അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്്റ്റോപ്പ് മെമ്മോ കൊടുക്കാനുള്ള നടപടികൾ റവന്യൂവകുപ്പ് സ്വീകരിക്കുന്നതിനിടെയാണ് പരാതിക്കാരനെതിരെ ആക്രമണം
നെടുമ്പന പഞ്ചായത്തിൽ കുളപ്പാടത്തിന് സമീപം പുഴയുടെ ഒഴുക്കുപോലും മാറ്റിവിട്ടാണ് അനിധികൃത ക്രഷർ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ക്രഷർ യൂണിറ്റ് നിയമവിരുദ്ധമാണെന്ന് റവന്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പുഴ കയ്യേറി സ്ഥാപിച്ച ക്രഷർ യൂണിറ്റ് നിർത്തലാക്കാനുള്ള ഫയൽ കൊല്ലം സബ്കല്ക്ടറുടെ പരിഗണനയിലാണ്.കൊട്ടിയത്തെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ദമീൻ ചാത്തന്നൂർ പൊലീസിൽ പരാതി നൽകി.