ഇടുക്കി അടിമാലിയില്‍ കാമുകനൊപ്പം ജീവിതം തുടങ്ങിയ 42 വയസുള്ള വീട്ടമ്മയെ കാമുകന്‍ തന്ന കൊലപ്പെടുത്തിയ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞയാഴ്ചയാണ്. വീട്ടമ്മയെ കാണാതായി അഞ്ചു മാസത്തിന് ശേഷമാണ് കൊലപാതകമാണെന്നും പ്രതി കാമുകനാണെന്നും കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം സ്വന്തം വീട്ടുമുറ്റത്ത് തന്നെ കുഴിച്ചിട്ടു. കാമുകനും കൂട്ടാളിയുമാണ് ഈ കേസില്‍ അറസ്റ്റിലായത്. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
പണിക്കൻകുടിക്കു സമീപം ചിന്നാറിലെ ലാലിയുടെ തിരോധാനമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഇടുക്കി വാഴത്തോപ്പ് സ്വദേശി ജോണിയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ഇയാളുടെ സുഹൃത്ത് രാജനും അറസ്റ്റിലായി. പരിശധനയിൽ ലാലിയുടെ വീടിന് പുറകുവശത്ത് കുഴിച്ചിട്ടുരുന്ന മൃതദേഹം കണ്ടെടുത്തി. ലാലിയുടെ ഒരു ജോഡി കമ്മലുംപൊലീസ് കണ്ടെടുത്തു.
ലാലിയെ കാണാതായത് സംബന്ധിച്ച് 2016 നവംബർ 14ന് മുവാറ്റുപുഴ യിൽ താമസിക്കുന്ന മകൻ സുനിൽ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കാര്യമായവിവരമൊന്നും കിട്ടിയില്ല പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുകയും കർണ്ണാടകയിലെ കുടകിന് സമീപം നിന്നും ജോണി അറസ്റ്റി ലായതും.
ലാലി ഒറ്റക്കായിരുന്നു താമസം. മേസ്തിരി ജോണിയുമായി പരിചയപ്പെട്ട് അടുപ്പത്തിലായതോടെ ഒരുമിച്ചായി താമസം. ഇയാൾ ലാലിയുടെ വീടു നിർമ്മാണത്തിനും മറ്റും ഒപ്പമുണ്ടയിരുന്നു. ജോണിയുടെ ചെന്നൈയില്‍ പടിക്കുന്ന മകന് പമം ആവശ്യമായി വന്നതോടെ വീടുപണിയുമായി ബന്ധപ്പെട്ട കൂലിയിനത്തിൽ ലഭിക്കാനുള്ള പണം ലാലിയോട് ആവശ്യപ്പെട്ടു. ലാലി പണം കൊടുക്കാതെ വന്നതോടെ ഇരുവരും തമ്മില്‍ വഴക്കായി. ജോണി വാക്കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്തിയ ശേഷം വീടിനു പുറകുവശുത്തുള്ള ഇടുങ്ങിയ മുറ്റത്ത് നാലടി താഴ്ചയിൽ നിർമ്മിച്ച കുഴിയിലിട്ട് മൂടുകയായിരുന്നു. ഇതോടൊപ്പം കുഴിയുടെ മുകൾഭാഗത്ത് പ്ളാസ്റ്റിക് പടുതയിട്ടശേഷം വീടുപണിക്കായി കൊണ്ടുവന്ന സിമിന്റിഷ്ടിക അടുക്കിവച്ചു.
രണ്ടാഴ്ചയോളം ഇവിടെതന്നെ താമസിച്ചു. ലാലി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോൺ കൈകക്കലാക്കി രാജനെ ഉപയോഗിച്ച് വിളിപ്പിച്ചു. ലാലി അയാളോടൊപ്പമുണ്ടെന്നുംഒന്നിച്ചു താമസി ക്കാൻ തീരുമാനിച്ചെന്നും അറിയിച്ചു. അമ്മക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയ്യാറാകാതെ ഫോണ്‍ കട്ട് ചെയ്തു. ഈ സംഭവം സുനില്‍ പൊലീസിനെ അറിയിച്ചിരുന്നു. അന്വേഷണ സംഘം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ലാലിയുടെ തിരോധാനം കൊലപാതകമാണെന്നും ജോണിയാണ് കൊലപാതകം നടത്തിയതെന്നും ബോധ്യ മായത്. മൃതദേഹം കോട്ടയത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
Advertisement