നൂറിലധികം കവര്‍ച്ചാക്കേസുകളിലെ പ്രതി മലപ്പുറം കൊളത്തൂര്‍ പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച് കിട്ടുന്ന പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന സമ്പാദ്യ ശീലമുള്ള കള്ളനാണ് പിടിയിലായത്. സാധാരണ കള്ളന്‍മാര്‍ക്ക് സമ്പാദിക്കുന്ന ശീലം കുറവാണ്.
നൂറിലധികം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കോതമംഗലം സ്വദേശി ആസിഡ് ബിജുവെന്ന് ബിജുവാണ് അറസ്റ്റിലായ്ത.് അടുത്തിടെ 150 പവനോളം സ്വര്‍ഡമാഭരണമാണ് പലവീടുകളില്‍ നിന്നായി കവര്‍ന്നത്. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പ്രധാന മോഷണം. ജനമൈത്രി പൊലീസിന് നാട്ടുകാര്‍ നൽകിയ വിവരത്തെ തുടര്‍ന്നാണ് കള്ളനെ പിടികൂടാനായത്. ഇതോടെ ഒട്ടേറെ കേസുകള്‍ക്ക് തുമ്പായി. പകല്‍ കറങ്ങി വീടുകള്‍ കണ്ട് വച്ച്. വൈകിട്ട് സെക്കന്‍ഷോ സിനിമയ്ക്ക് കയറി. രാത്രി സിനിമ കഴിഞ്ഞിറങ്ങി വീടുകള്‍ക്കടുത്തെത്തി അര്‍ധനഗ്നനായി കവര്‍ച്ചക്കിറങ്ങും.
മരത്തില്‍ക്കൂടിയോ കോണി ഉപയോഗിച്ചോ വീടിന്റെ രണ്ടാം നിലയില്‍ കയറി അവിടുത്തെ വാതിലാവും പൊളിക്കുക. രണ്ടാം നിലയില്‍ കതകിന് അടച്ചുറപ്പ് കുറവായിരിക്കും എന്നതാണ് കള്ളന്‍ ഇവിടെ കയരാന്‍ കാരണം. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണം മുറിച്ചെടുക്കും. പിന്നീട് അലമാരകള്‍ പരിശോധിക്കും. സാഹചര്യം അനികൂലമെങ്കില്‍ അടുത്തുള്ള വീടുകളിലും കയറും. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം രണ്ട് അക്കൗണ്ടുകളിലായി നിക്ഷേപിക്കും. ബാക്കി പണത്തിന് വിനോദയാത്ര പോകും. ആഡംബരവീടുകള്‍ വാടകയ്ക്കെടുത്തായിരുന്നു താമസം.
Advertisement