ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ മോഷണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്റ്റിൽ. തൃശൂർ, മലപ്പുറം, വയനാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. കവര്‍ച്ചയില്‍ ജയലളിതയുടെയും ശശികലയുടെയും നിര്‍ണായക വിവരങ്ങളടങ്ങുന്ന സ്യൂട്ട് കേസ് നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്.
ഇതോടൊപ്പമാണ് ജയലളിതയുടെ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊലപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദുരൂഹമരണങ്ങള്‍. പ്രധാനപ്രതി കനകരാജ് രാവിലെ സേലത്ത് ബൈക്കപകടത്തില്‍ മരിച്ചു. മറ്റൊരുപ്രതി സയന്‍റെ ഭാര്യയും കുട്ടിയും പാലക്കാട് കണ്ണാടിയില്‍ കാറപകടത്തിലും മരിച്ചു.
കണ്ണാടിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ സയന്റെ ഭാര്യയുടെയും കുട്ടിയുടെയും മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതാണ് ദുരൂഹത ശക്തമാക്കിയത്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്നാണ് സംശയിക്കുന്നത്. ഗുരുതരപരുക്കുകളുളള സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.
Advertisement