ജയലളിതയുടെ ഊട്ടിയിലെ അവധികാല വസതിയിൽ കവര്‍ച്ച നടത്താന്‍ ലക്ഷ്യമിട്ടാണ് കാവൽക്കാരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായ പ്രതികളുടെ മൊഴി. തൃശൂർ പുതുക്കാട് സ്വദേശികളായ ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകം നടത്തിയത്. സംഭവത്തിന് പിന്നിൽ തമിഴ്നാട്ടിലെ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് സൂചന. മലപ്പുറം പൊലീസിന്റെ കസ്റ്റഡിയിലുളള പ്രതികളെ തമിഴ്നാട് പൊലീസിന്റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുകയാണ്.
ജയലളിത മരിച്ചെങ്കിലും ഊട്ടി കോടനാട്ടെ അവധികാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൊലപാതകം. കോടനാട്ടെ അവധികാല വസതിയുടെ സമീപത്തുളള ചിലർക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. കാവൽക്കാരൻ ഒാംബഹദൂറിനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമാണന്ന് കരുതിയ ചില വസ്തുക്കളും മോഷ്ടിച്ചിരുന്നു. മലപ്പുറത്തുകാരനായ ഇരുപതു വയസുകാരൻ ബിടെക് വിദ്യാർഥിയാണ് കൊലയാളി സംഘത്തിന് സഞ്ചരിക്കാൻ അരീക്കോട് നിന്ന് വാഹനം തരപ്പെടുത്തിയത്. കൊലപാതകം നടക്കുബോഴും സ്ഥലത്ത് ഈ വിദ്യാർഥിയുടെ സാന്നിധ്യമുണ്ടായിരുന്നു.
തൃശൂർ പുതുക്കാട് സ്വദേശികളായ ക്വട്ടേഷൻ സംഘങ്ങളാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘത്തെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ജയലളിതയുടെ വീട്ടിൽ നിന്ന് ലഭിക്കുന്ന കോടികളുടെ വഹിതം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുതുക്കാട്ടെ ക്വട്ടേഷൻ സംഘം ദൗത്യം ഏറ്റെടുത്തത്. വാഹനം വാകടക്കെടുത്ത മലപ്പുറത്തുകാരനായ ബി.ടെക് വിദ്യാർഥിയുടെ സുഹൃത്തുക്കളേയും ചോദ്യം ചെയ്യുന്നുണ്ട്. എസ്.പിയുടെ നേതൃത്വത്തിൽ തമിഴ്നാട് പൊലീസും ക്യാംപു ചെയ്യുന്നുണ്ട്.
Advertisement