തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പലിശ നൽകിയില്ലെന്നാരോപിച്ച് ദമ്പതികളെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. നെയ്യാറ്റിന്‍കര മണലിവിള സ്വദേശി വിമൽകുമാറാണ് പിടിയിലായത്. തമിഴ്നാട്ടിലേക്ക് കടക്കാൻ ട്രെയിൻ കാത്തുനിൽക്കുമ്പോഴാണ് ഇയാൾ വലയിലായത്. നെയ്യാറ്റിൻകര കവളാകുളം സ്വദേശി അനിൽകുമാർ ഭാര്യ ശ്രീജ ഇവരുടെ മകൾ ഒൻപതുവയസുകാരി അനുശ്രീ എന്നവരെയാണ് പലിശ നൽകിയില്ലെന്നാരോപിച്ച് തിങ്കളാഴ്ച വൈകിട്ട് വിമൽകുമാർ ക്രൂരമായി മർദ്ദിച്ചത്.തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടിയ ഇവർ പൊലീസിൽ പരാതി നൽകി. പണം വായ്പ നൽകി അമിതപലിശ ഈടാക്കിയിരുന്ന ഇയാളെ മുൻപ് പിടികൂടിയിരുന്നു. എന്നാൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. പ്രതിയുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇയാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Advertisement