വടകര ഏറാമല തുരുത്തിമുക്കിലെ പുഴയോരത്ത് നിന്ന് അൻപതു ലിറ്റർ ചാരായം പിടികൂടി. രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ചാരായ വിൽപന ശൃംഖലയിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് സൂചന. ചാരായം വാറ്റി വൻതോതിൽ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. അങ്ങനെ, എക്സൈസ് സംഘം മഫ്തിയിൽ ചാരായത്തിന്റെ ആവശ്യക്കാരായി തുരുത്തിമുക്കിലെ പുഴയോരത്ത് എത്തി. അൻപതു ലിറ്റർ ചാരായം ഈ സമയം കന്നാസുകളിലുണ്ടായിരുന്നു.
ഇരട്ടി ലിറ്റർ ചാരായം പ്രതിദിനം വിൽക്കാറുണ്ടെന്നാണ് വിവരം. 35,000 രൂപയാണ് അൻപതു ലിറ്ററിന്റെ ഹോൾസെയിൽ വില. ദീർഘദൂരത്തുനിന്ന് പോലും ആളുകൾ ചാരായം വാങ്ങാൻ വരാറുണ്ടെന്നാണ് വിവരം. വാറ്റുചാരായ ഉപകരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പുഴയിൽ കുഴിച്ചിട്ടിരിക്കാമെന്നാണ് നിഗമനം. പുഴയും പരിസരവും വിശദമായി പരിശോധിക്കും. ചാരായ വിൽപന ശൃംഖലയിൽ കൂടുതൽ കണ്ണികളുണ്ടെന്നാണ് സൂചന. ഇവരെ കുടുക്കാൻ എക്സൈസ് അന്വേഷണം ഊർജിതമാക്കി.
Advertisement