ഫേസ്ബുക്ക് ലൈവിലൂടെ ലോകമെങ്ങും കാൺകെ യുവാവ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തായ് സ്വദേശിയായ വുട്ടിസാൻ വോങ്ടാലെയാണ് പിഞ്ചുകുഞ്ഞിനെ കൊന്ന് തൂങ്ങി മരിച്ചത്. ഭാര്യയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു യുവാവിന്റെ ചെയ്തി. ഫുകെത് വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിൽ വച്ചായിരുന്നു ഈ ക്രൂരകൃത്യം. 11 മാസം മാത്രമായിരുന്നു പിഞ്ചുകുഞ്ഞിന്റെ പ്രായം. ഭാര്യ വഞ്ചിക്കുന്നതായി ആരോപിച്ച് വഴക്കുണ്ടാക്കിയ ശേഷമാണ് ഇദ്ദേഹം കുഞ്ഞുമായി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.
സംഭവത്തിൽ ഫേസ്ബുക്ക് ഉടമ സക്കർബർഗ് ഖേദവും അനുശോചനവും കുടുംബത്തെ അറിയിച്ചു. വിഡിയോ ഫേസ്ബുക്കിൽ നിന്നു നീക്കിയതായി ഔദ്യോഗിക വക്താവ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ മറ്റാരൊ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത് ഗൂഗിളും നീക്കിയിട്ടുണ്ട്.