കൊല്ലം കടയ്ക്കലില്‍ ടാപ്പിങ് തൊഴിലാളിയെ വെട്ടിക്കൊന്നു. വീട്ടിലേക്ക് ലൈറ്റ് അടിച്ചതിനെച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയത്.
ചിതറ സ്വദേശി അശോകനാണ് കൊല്ലപ്പെട്ടത്. 43 വയസായിരുന്നു. അയല്‍ക്കാരനായ അബ്ദുൽറഹുമാനെ അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിക്കാറുള്ള ഇരുവരും വസ്തു തർക്കത്തെ തുടർന്നു ഏറെ നാളായി വിരോധത്തിലായിരുന്നു. മദ്യപിച്ചെത്തുന്ന അശോകൻ അബ്ദുൽറഹുമാന്റെ വീടിന് മുന്നിൽ എത്തി പലപ്പോഴും ശല്യം ഉണ്ടാക്കാറുണ്ട്. ഞായർ രാത്രി വീടിന് മുന്നിൽ എത്തിയ അശോകൻ അബ്ദുൽറഹുമാന്റെ വീട്ടിലേയ്ക്ക് ലൈറ്റടിച്ചു.
ഇതു സംബന്ധിച്ചു തർക്കവും വാക്കേറ്റവും നടന്നു. റബർ തോട്ടത്തിലേക്ക് കയറിയ അശോകനെ പിന്നാലെ എത്തിയ അബ്ദുൽറഹുമാൻ നെഞ്ചിൽ വെട്ടി. സ്ഥലത്ത് വീണ അശോകൻ മരിച്ചു. വിവരം അറിഞ്ഞ് സിഐയും സംഘവും സ്ഥലത്ത് എത്തി അബ്ദുൽറഹുമാനെ അറസ്റ്റ് ചെയ്തു. നാളെ പോസ്റ്റ്മോര്‍ട്ടം നടത്തും.
Advertisement