മൈസൂരൂ ∙ ഓൺലൈൻ പെൺവാണിഭ വെബ്സൈറ്റിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങളും ഫോൺനമ്പരുകളും നൽകിയതായി പരാതി. അപരിചിതരുടെ നിരന്തര വിളികൾ ലഭിച്ചതോടെയാണു വിദ്യാർഥിനികൾ വിവരമറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ലോക്കാന്റോയിൽ പത്തോളം വിദ്യാർഥിനികളുടെ ചിത്രങ്ങളും ഫോൺനമ്പരുകളും നൽകിയതായി കണ്ടെത്തിയത്.
കോളജിൽ ചേരുന്ന സമയത്തു നൽകിയ പാസ്പോർട്ട് സൈസ് ഫോട്ടോകളാണു വെബ്സൈറ്റിലുള്ളത്. അതിനാല്‍ കോളജിൽ നിന്നുള്ള ആരോ ആണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. പത്തു വിദ്യാർഥിനികളും പരാതി നൽകിയതായും കേസ് സൈബർ ക്രൈം പൊലീസിനു കൈമാറിയതായും ജയലക്ഷ്മിപുരം പൊലീസ് അറിയിച്ചു.