അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങളില്‍ ഒന്ന് കാണാതായി. വിശേഷദിവസങ്ങളില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പതക്കമാണ് കാണാതായത്. രത്നങ്ങള്‍ പതിച്ച എട്ടുപവന്‍ തൂക്കമുള്ള മാല കാണാതായ വിവരം വിഷുവിനുതന്നെ ക്ഷേത്രം ഭാരവാഹികള്‍ അറിഞ്ഞിരുന്നു. പതക്കം കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തിരുവാഭരണത്തിന്‍റെ ഭാഗമായ എട്ടുപവനിലധികം തൂക്കം വരുന്നതും രത്നങ്ങള്‍ പതിച്ചതുമായ പതക്കമാണ് കാണാതായത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ ആറാട്ട്, കളഭം, വിഷുപൂജ തുടങ്ങിയ ദിവസങ്ങളിൽ മാത്രമാണ് തിരുവാഭരണം പുറത്തെടുക്കാറുള്ളത്. ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവാദിത്വത്തിലുള്ള സ്ട്രോങ്ങ് റൂമിൽസൂക്ഷിക്കുന്ന ഇവ വിഗ്രഹത്തില്‍ ചാര്‍ത്തേണ്ട സമയങ്ങളില്‍ തന്ത്രിക്ക് കൈമാറുകയാണ് പതിവ്.ഏറ്റവും ഒടുവിൽ ക്ഷേത്ര ഉത്സവം നടന്ന മാർച്ച് മാസത്തിൽ തിരുവാഭരണത്തോടൊപ്പം പതക്കം ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാൽ വിഷു ദിവസം വിഗ്രഹത്തില്‍ ഇത് ചാര്‍ത്തിയില്ല. ഇതോടെയാണ് പരിശോധന തുടങ്ങിയത്. തിരുവാഭരണം കാണാതായ വിവരം ക്ഷേത്രം ഭാരവാഹികള്‍ ദേവസ്വംബോഡിനെ അറിയിച്ചിരുന്നില്ല. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങളറിഞ്ഞ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പരിശോധനക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് പതക്കം കാണാനില്ലെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപീലകൃഷ്ണന്‍ സ്ഥലത്തെത്തിയത്. സോട്ട്
ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പതക്കത്തിന് അഞ്ഞൂറു വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്നു. മാര്‍ച്ച് ഇരുപത്തിനാലിന് ആറാട്ടിനിടെ നഷ്ടമായതാകാനാണ് സാധ്യതയെന്ന് മേല്‍ശാന്തി പൊലീസിന് മൊഴി നല്‍കി