സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ കമാൻഡോ സംഘങ്ങൾ രൂപീകരിക്കുന്നു. പൊലീസിെന്റ സായുധ സേനാ വിഭാഗങ്ങളുടെ കീഴിലാണ് 30 പേരടങ്ങുന്ന ഏഴ് കമാൻഡോ സംഘങ്ങൾ വരുന്നത്. ഭീകരവാദികളെ നേരിടുന്നതിലടക്കം ഇവർക്ക് വിദഗ്ധ പരിശീലനം നൽകും.
വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെ നേരിടാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്നാണ് സർക്കാർ വിലയിരുത്തൽ.ഇതിെന്റ ഭാഗമായാണ് കരമാർഗവും കടൽമാർഗവുള്ള ഭീകരവാദികളുടെ ആക്രമണങ്ങളെ ചെറുക്കാൻ പരീശീലനം നേടിയ സംഘത്തിന് രൂപം നൽകുന്നത്. ഏഴ് സായുധ സേന വിഭാഗങ്ങളുടെകീഴിലാണ് മുപ്പത്പേർ വീതം ഉൾപ്പെടുന്ന കമാൻഡോ സംഘങ്ങൾ.ഇതിനായി ഇരുനൂറ്റിപത്ത് തസ്തികകൾ സർക്കാർ പുതുതായി സൃഷ്ടിച്ചു.
ഇന്ത്യാ റിസർവ്വ് ബറ്റാലിയന്റെ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്നാകും ഇവരെ തിരഞ്ഞെടുക്കുക. ദേശീയ സുരക്ഷാ ഏജൻസിയുടേതടക്കം പ്രത്യേക പരിശീലനം നൽകും.നിലവിൽ െഎ ആർ ബിയുടെ കീഴിൽ മാത്രമാണ് പൊലീസിന് കമാൻഡോ സംഘം ഉള്ളത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളിൽപോലും തണ്ടർബോൾട്ട് സേനാംഗങ്ങൾക്കൊപ്പം നിരായുധരായ പൊലീസുകാർ പരിശോധനയ്ക്ക് പോകേണ്ടിവരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Advertisement