പത്തനാപുരം∙ പതിനഞ്ചുകാരി ശുചിമുറിയിൽ പ്രസവിച്ചു. ഉത്തരവാദി പതിമൂന്നുകാരനെന്ന് പെൺകുട്ടിയുടെ മൊഴി. ഇന്നലെ രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നു പെൺകുട്ടി മാതാവിനൊപ്പം സമീപത്തെ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി, ശുചിമുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്നു മാതാവ് വാതിൽ തുറന്നു നോക്കുമ്പോഴാണു പ്രസവിച്ചതായി അറിയുന്നത്. അമ്മയേയും കുഞ്ഞിനേയും പൊലീസിന്റെ നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിനും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്കും നൽകിയ മൊഴിയിലാണു പതിമൂന്നുകാരനാണു ഉത്തരവാദിയെന്ന് പെൺകുട്ടി മൊഴി നൽകിയത്.