കാസർകോട് പെരിയയിൽ തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ നാലു മാസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. പ്രതിഷേധം ശക്തമായതോടെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ് പിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘമാണ് അന്വേഷണം തുടങ്ങിയത്.
ജനുവരി പതിനാറിനാണ് കാട്ടിയടുക്കത്തെ ജാനകിയെ സ്വന്തം വീട്ടിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. അടിപ്പാവാട കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊലനടന്നിട്ട് നാലു മാസം ആകാറായിട്ടും കൊലയാളിയെ പിടിക്കാൻ കഴിയാത്തിതനെ തുടർന്നാണ് പ്രത്യേക സംഘത്തെ കേസ് ഏൽപിച്ചത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് പുറമെ കാഞ്ഞങ്ങാട് കാസർകോട് സിഐമാരാണ് സംഘത്തിലുള്ളത്. സംശയമുള്ള നാലുപേരെ നുണപരിശോധനക്ക് വിധേയരാക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
മൃതദേഹത്തിൽ നിന്നും ലഭിച്ച മുടി ഫോറൻസിക് പരിശോധനക്ക് വിധേയനാക്കിയിരുന്നു. സംശയത്തെ തുടർന്ന് കൊല്ലപ്പെട്ട ദേവകിയുടെ മരുമകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ദിവസങ്ങളോളം ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.അതിനിടെ കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
Advertisement