കോട്ടയം കുമ്മനത്തുനിന്നും കാണാതായ ദമ്പതിളെക്കുറിച്ച് ഒരാഴ്ചയായിട്ടും വിവരമില്ല. പൊലീസ് അന്വേഷണവും ഫലപ്രദമായില്ല. സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിട്ടും ഒരു തുമ്പും ഇതുവരെ ലഭിക്കാത്തത് ബന്ധുക്കളെയും ഏറെ ആശങ്കിയിലാഴ്ത്തിയരിക്കുകയാണ്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കുമ്മനം സ്വദേശികളായ ഹാഷിം, ഭാര്യ ഹബീബ എന്നിവരെ കാണാതാകുന്നത്. രാത്രിയിൽ ഭക്ഷണം വാങ്ങാനായി വാഹനത്തിൽ പുറത്തേയ്ക്ക് പോയ ഇരുവരും പിന്നീട് തിരിച്ചുവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. എട്ടുടീമുകളായി തിരിഞ്ഞാണ് അന്വേഷണം, വിവിധ ടൗണുകളിലെയും പാർക്കിങ് സ്ഥലങ്ങളിലെയും സിസിടിവികൾ, ആരാധനലായങ്ങൾ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിട്ടില്ല. , ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പുതിയ വാഹനമായതിനാൽ നമ്പർ ഇല്ലാത്തതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ദമ്പതികളുടെ മൊബൈൽഫോൺ , പഴ്സ്, പാസ്പോർട്ട് എന്നിവെല്ലാം.
വീട്ടിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം ഇരുവർക്കും കടുത്ത മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി ബന്ധുക്കളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ ചികിൽസിച്ചിരുന്ന ഡോക്ടറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചെങ്കിലും കാര്യമായ പ്രയോജനം ലിച്ചിട്ടില്ല. മാത്രമല്ല വിവിധയിടങ്ങളിൽ ഇവരെ കണ്ടതായുള്ള ആളുകളുടെ മൊഴികളും അന്വേഷണത്തിന് പ്രയോജനകരമായിട്ടില്ല. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ മാധ്യമങ്ങളിലൂടെ വാഹനത്തിന്റെയും ദമ്പതികളുടെയും ഫോട്ടോകൾ പുറത്തുവിട്ട് വിവരങ്ങൾ ശേറഖരിക്കാനാണ് പൊലീസ് നീക്കം.