E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:31 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

'ആസ്ട്രൽ പ്രൊജക്‌ഷൻ' പുകമറ; കൊലയ്ക്കു കാരണം കുടുംബത്തിന്റെ അവഗണനയെന്നു കേഡൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതിയുടെ 'ആസ്ട്രൽ പ്രൊജക്‌ഷൻ' മൊഴി പുകമറയെന്ന് പൊലീസ്. തന്നെ ഒറ്റപ്പെടുത്താന്‍ കുടുംബാംഗങ്ങള്‍ ശ്രമിച്ചതില്‍ ‍മനംമടുത്താണ് കൊലപാതകം നടത്തിയതെന്ന് കേഡല്‍ ജീന്‍സണ്‍ മൊഴി നല്കി. കൊലപാതകത്തിന് ശേഷം അത്മഹത്യയായിരുന്നു ലക്ഷ്യമെന്നും കേഡലിന്റെ വെളിപ്പെടുത്തൽ. 

സാത്താന്‍സേവയുമായി ബന്ധപ്പെട്ട ആസ്ട്രല്‍ പ്രൊജക്ഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ജീന്‍സണ്‍ രാജ മൊഴി നല്‍കിയിരുന്നു. സാഹചര്യത്തെളിവുകളുമായി ഇതു പൊരുത്തപ്പെടാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് മൊഴി മാറ്റിയത്. വീട്ടുകാരിൽ നിന്നുണ്ടായ നിരന്തര അവഗണന മനോ വിഷമം ഉണ്ടാക്കിയെന്നും, ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇപ്പോൾ ജിൻസൺ നൽകിയിരിക്കുന്നത്. എംബിബിഎസിനും എന്‍ജിനീയറിങ്ങിനും വിട്ടിട്ടും പഠനം പൂര്‍ത്തിയാക്കാന്‍ ജിന്‍സണ് കഴിഞ്ഞില്ല. മകള്‍ ഉന്നതവിദ്യാഭ്യാസം നേടുകയു ചെയ്തു. ഏറെ പണം ചെലവഴിച്ചിട്ടും ജിന്‍സണ്‍ സ്വന്തമായൊന്നും നേടിയിട്ടില്ലെന്ന് നിരന്തരം കുറ്റപ്പെടുത്തി. പുറ്തതിറങ്ങി ആരുമായും സഹകരിക്കാനും അനുവദിച്ചിരുന്നില്ല. ജിന്‍സനെ തുടക്കം മുതലേ ഏറെ നിയന്ത്രിച്ചാണ് വളര്‍ത്തിയിരുന്നത്. ഇതാകാം കടുത്ത പ്രതികാരത്തിലേക്ക് ജിന്‍സണെ നയിച്ചത്. ഡമ്മിയുണ്ടാകക്കി പലവട്ടം അതില്‍ വെട്ടിയും കുത്തിയും പരിശീലിച്ചതായി സംശയിക്കുന്നു. എംബിബിഎസ് പഠിച്ച ജിന്‍സണ്‍ ഡമ്മികത്തിച്ച് താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരിക്കലും ശ്രമിക്കില്ലെന്ന് വിലയിരുത്തി. 

ഒരേ ദിവസമാണ് നാലു കൊലപാതകങ്ങളും നത്തിയതെന്ന ജിൻസന്റെ വെളിപ്പെടുത്തൽ ആദ്യ ദിവസം തന്നെ അന്വേഷണ സംഘം നിഷേധിച്ചിരുന്നു. തുടർന്ന് നടന്ന ചോദ്യംചയ്യലിൽ പ്രതി മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു. തുടർന്ന് മനശാസ്ത്ര വിദഗ്ദൻ നടത്തിയ പരിശോധനയ്ക്കു ശേഷം നടന്ന വിദഗ്ദമായ ചോദ്യം ചെയ്യലിലാണ് മൊഴിമാറ്റൽ.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയാൽ ജനരോക്ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് രഹസ്യമായി മതിയെന്ന നിലപടിലാണ് അന്വേഷണസംഘം.ഞായറാഴ്ച പുലർച്ചെയാണ് ജിൻസന്റെ മാതാപിതാക്കളും സഹോദരിയും ബന്ധുവായ സ്ത്രീയുമടക്കം നാലംഗസംഘം കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബന്ധുവായ സ്ത്രീ അന്ധയായിരുരുന്നു. വീട്ടുകാരെല്ലാം കൊല്ലപ്പെട്ടാല്‍ അവര്‍ ഒറ്റക്കായിപ്പോകുമല്ലോ എന്ന തോന്നലാണ് അവരേയും കൊല്ലാന്‍ ജിന്‍സണം പ്രേരിപ്പിച്ചത്. സാത്താന്‍ സേവയല്ല കൊലപാതകത്തിന്‍റെ കാരണമെന്ന് പറയുന്പോഴും ജിന്‍സണ്‍ സാത്താന്‍ സേവ നടത്തിയിരുന്നു എന്നാണ് സംശയം. ജിന്‍സന്‍റെ പെരുമാറ്റവും വേഷവുമെല്ലാം ഇതിനു തെളിവാണ്. ആരോടും ഇടപെടാതെ ഒറ്റപ്പെട്ടതോടെ സാത്താന്‍ സേവ പോലുള്ള പുതിയ വഴികള്‍ ജിന്‍സണ്‍ കണ്ടെത്തിയതാവാം എന്ന് സംശയിക്കുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് കഴിഞ്ഞ ദിവസം പ്രചരിച്ചവാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് പുതിയ വെളിപ്പെടുത്തല്‍. ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന രീതിയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ഭാരതീയ രീതിയിലെ കൂടുവിട്ട് കൂടു മാറ്റത്തിന്‍റെ പാശ്ചാത്യരീതിയിലുള്ള പ്രയോഗമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :