തിരുവനന്തപുരം മുട്ടടയിലെ ഹൈടെക് മോഷണ കേസില്‍ ബണ്ടിച്ചോര്‍ എന്ന ദേവന്ദർസിങ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി രണ്ടു ദിവസത്തിനകം.വീട്ടില്‍ അതിക്രമിച്ചുകയറി മോഷ്ടിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബണ്ടിചോറിനെതിരെ ചുമത്തിയത്.
കുപ്രസിദ്ധ മോഷ്ടാവ് ദേവേന്ദർ സിങ് എന്ന ബണ്ടിചോർ മാത്രമാണ് കേസിലെ പ്രതി. ബണ്ടി സ്ഥിരം കുറ്റവാളിയാണെന്നും, മോഷണ മുതലുകൾ കൈകാര്യം ചെയ്യുന്നയാളെന്നും തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.ഇതുകൂടി കണക്കിലെടുത്ത ശിക്ഷയാകും പ്രതിയ്ക്കുണ്ടാകുക. മുട്ടടയിലെ വേണുഗോപാല്‍ നായരുടെ വീട്ടില്‍ നിന്ന് കാറും മൊബൈല്‍ ഫോണുമുള്‍പ്പെടെ 29 ലക്ഷം രൂപ വില പിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്തെന്നാണ് കേസ്. 2013 ജനുവരിയില്‍ നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണമുതലുകൾ പ്രതിയുടെ പക്കൽ നിന്നുതന്നെ കണ്ടെടുക്കുകയും ചെയ്തു.
കൂടാതെ സിസിടിവി ദൃശ്യങ്ങൾ വിചാരണ സമയത്ത് പ്രതിയുടെ സാന്നിധ്യത്തിൽ പ്രദർശിപ്പിരുന്നു. വിരലടയാള വിദഗ്ദരുടേതടക്കം മുപ്പത്തി ഒൻപത് സാക്ഷികളേയും എൺപത്തി ഒൻപത് രേഖകളും തൊണ്ണൂറ്റി ആറ് തൊണ്ടിമുതലുകളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.ബണ്ടിചോറിന്റെ മോഷണരീതികൾ പ്രമേയമാക്കി പിന്നീട് സിനിമകളും ഉണ്ടായി.