നന്തൻകോട് കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റംസമ്മതിച്ചെങ്കിലും എന്തിനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. കേഡലിന്റെ ജീവിതവും ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ്. അടുത്ത ബന്ധുക്കളോട് പോലും സംസാരിക്കാൻ കൂട്ടാക്കാതിരുന്ന യുവാവ് സമർഥനായ കംപ്യൂട്ടർ വിദഗ്ധനായിരുന്നു എന്നാണ് വിവരം.
ദിവസങ്ങളുടെ ഇടവേളയിൽ നാലുപേരെ കൊല്ലപ്പെടുത്തിയ പ്രതി അസ്വഭാവികതകളൊന്നും തോന്നിക്കാതെ വീട്ടിൽതന്നെ കഴിഞ്ഞതെങ്ങനെയെന്ന ചോദ്യത്തിന് ആർക്കും ഉത്തരവില്ല. എംബിബിഎസ് പഠനത്തിന് ഫിലിപ്പീൻസിലേയ്ക്ക് പോയ കേഡൽ ജീൻസൺ ഒരു വർഷത്തിനുശേഷംതിരികെ വന്നു. പിന്നീട് എൻജിനീയറിങ് പഠനത്തിനായി ഒാസ്ട്രേലിയയിലേയ്ക്ക് പോയങ്കിലും പഠനം പൂർത്തിയാക്കാതെ തിരികെ നാട്ടിലെത്തി.തുടർന്ന് ഒരു വർഷത്തിലേറെയായി കംപ്യൂട്ടറുകൾക്ക് കൃത്രിമ ബുദ്ധിനൽകുന്ന പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു കേഡൽ. അവസാനമായി യുവാവിനോട് സംസാരിച്ചത് എപ്പോഴാണെന്ന ചോദ്യത്തിന് അയൽവാസിയുടെ മറുപടി ഇങ്ങനെ.
കുടുംബത്തിൽ മറ്റ് പ്രശനങ്ങളൊന്നും ഇല്ലായിരുനെന്നും കേഡലിനെ വിദേശത്തേക്ക് വീണ്ടും പഠനത്തിനയക്കാൻ മാതാപിതാക്കൾ താല്പര്യപ്പെട്ടിരുനെന്നും ബന്ധുക്കൾ പറയുന്നു. കോടികൾ വിലമതിക്കുന്ന സ്വത്തിന്റ അവകാശികളായിരുന്നു കൊല്ലപ്പെട്ട പ്രഫ.രാജ് തങ്കവും കുടുംബവും. തമിഴ്നാട് അതിർത്തിയിലെ കാളിമലയിൽ ഏക്കർകണക്കിന് ഭൂമിയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്.
Advertisement