പുറ്റിങ്ങൽ കേസിൽ ക്രൈെബ്രാഞ്ച് കുറ്റംപത്രം സമർപ്പിക്കാനുള്ള നടപടികൾ പ്രതിസന്ധിയിലായി. വെടിക്കെട്ട് നടത്താനുള്ള രാഷ്ട്രീയ സമ്മർദവും ജില്ലാ കല്ക്ടർക്കും കമ്മീഷ്ണർക്കും ഉണ്ടായ വീഴ്ചകളിൽ അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താനാവുന്നില്ല്. രാജീവ്ഗാന്ധി ബയോടെക്നോളജിൽ നിന്നും പരിശോധഫലങ്ങൾ പൂർണമായി ലഭിക്കാത്തതാണ് കുറ്റപത്രം സമർപ്പിക്കാ൯ തടസമെന്നാണ് ക്രൈംബ്രാഞ്ച് ഉന്നതഉദ്യോഗസ്ഥരുടെ വാദം.നാളെയാണ് ദുരന്തത്തി൯െ ഒന്നാം വാർഷികം.
കഴിഞ്ഞ ഏപ്രിൽ 10ന് 110 പേരുടെ ദാരുണ മരണത്തിനിടയാക്കിയ പുറ്റിങ്ങൾ വെടിക്കെട്ട് അപകടത്തിന് കുറ്റപത്രം പൂർത്തിയാക്കാനാവാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.കേസിലെ പ്രതികളെയെല്ലാം പിടികൂടാനും ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കാനും ആദ്യമാസങ്ങളിൽ തന്നെ കഴിഞ്ഞിരിന്നു.കുറ്റപത്രത്തി൯െ പതിനായിരം പേജുകളോളം തയാറുമായി. എന്നാൽ വർഷം ഒന്നാവുമ്പോഴും കുറ്റപത്രം സമർപ്പിക്കാ൯ ക്രൈെബ്രാഞ്ചിനാവുന്നില്ല. മരിച്ചവരെ എല്ലാം തിരിച്ചറിയുകയും പരിക്കേറ്റവരുടെ മൊഴികളെല്ലാം രേഖപ്പെടുത്തുകയും ചെയ്തു.59 പ്രതികളിൽ അപകടത്തിൽപെട്ടവർ ഉൾപ്പടെ 7 പേർ മരിച്ചിരുന്നു.ലാബുകളിൽ നിന്ന് ഇനിയും രാസപരിശോധന ഫലങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.എന്നാൽ ജില്ലാ കലക്ടർക്കും കമ്മീഷ്ണർക്കും ഉൾപ്പടെയുണ്ടായ വീഴ്ചകളും വെടിക്കെട്ട് നടത്താനുണ്ടായ.രാഷ്ട്രീയ സമ്മർദവും അന്വേഷിക്കാ൯ ഹൈക്കോടി നിർദേശം നൽകിയിരുന്നു.ഇപ്പോഴത്തേ ചീഫ് സെക്രട്ടറിയായ.അന്നത്തേ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പരസ്യമായി ജില്ലാ കലക്ടറായിരുന്ന എ.ഷൈനാമോളെ പി൯തുണച്ചു. ഡി ജി പിയായിരുന്ന ടി പി സെ൯കുമാർ കലക്ടറെ കുറ്റപ്പെടുത്തിയും കമ്മീഷ്ണറായിരുന്ന പി പ്രകാശിനെ പി൯തുണച്ചും സർക്കാരിന് കത്ത് നൾകിയിരുന്നു.ഈ സാഹചരൃങ്ങളാണ് ക്രൈെബ്രാഞ്ചിന് തലവേദനയാകുന്നത്.