മകളെ ശല്യപ്പെടുത്തിയതിനു പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവു പിതാവിനെ കുത്തിക്കൊന്നു. ഡൽഹിയിലെ അമർ കോളനിയിക്കു സമീപമുള്ള തെരുവിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വർഷങ്ങൾക്കുമുൻപ് പ്രതി ബാൽ കരൺ യാദവ് (23) പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന കേസുണ്ടായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.
കേസിൽ ജാമ്യത്തിലിറങ്ങിയശേഷമാണ് ഇയാൾ പെൺകുട്ടിയുടെ പിതാവിനെ പൊതുമധ്യത്തിൽ കുത്തിക്കൊന്നത്. 24 തവണയാണു പിതാവിനെ ബാൽ കരൺ കുത്തിയത്. 2013ലാണു പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പേരിൽ പിതാവ് കേസ് നൽകിയത്.
അറസ്റ്റ് ചെയ്ത അന്നുമുതൽ പ്രതിക്ക് പെൺകുട്ടിയുടെ കുടുംബത്തോടു ദേഷ്യമുണ്ടായിരുന്നെന്നും 2014 നവംബറിൽ ജാമ്യം ലഭിച്ചതാണെന്നും പൊലീസ് അറിയിച്ചു.