പൊതുസ്ഥലത്ത് വച്ച് മദ്യപിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് സമീപം താമസിക്കുന്ന സന്ദീപമാണ് മരിച്ചത്. കസ്റ്റഡിയിൽ വച്ചുണ്ടായ മർദ്ദനമാണ് മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
മദ്യപിച്ച് ബഹളം വച്ചുവെന്ന കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് ഉൾപ്പെട്ട സംഘത്തെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വാഹനത്തിൽ വച്ച് അസ്വാസഥ്യം അനുഭവപ്പെട്ട സന്ദീപിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് കുടുംബം ആരോപിച്ചു.
` സന്ദീപ് ഉൾപ്പെട്ട സംഘത്തെ കസ്റ്റഡിയിലെടുത്ത ടൗൺ എസ്.ഐക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായ ബി.ജെ.പി രംഗത്ത് എത്തി. ആർ.ടി.ഒയുടെ നേതൃത്വത്തിൽ ഇക്വസ്റ്റ് പൂർത്തിയാക്കിയതിന് ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റും.