ചേര്‍ത്തലയില്‍ പ്ലസ്ടുവിദ്യാര്‍ഥി അനന്തു അശോകനെ വധിച്ച കേസില്‍ പതിനാറ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇതില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. അറസ്റ്റിലായവരില്‍ അനന്തുവിന്‍റെ സഹപാഠികളും ഉള്‍പ്പെടും. സ്കൂളിലെ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് അനന്തുവും സുഹൃത്തുക്കളും ചോദ്യം ചെയ്തതാണ് സംഘത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചത്.
വയലാർ നീലിമംഗലം രാജരാജേശ്വരി ക്ഷേത്ര പരിസരത്തുവെച്ചാണ് പ്ലസ്ടു വിദ്യാർത്ഥിയായ അനന്തുവിനെ കഴിഞ്ഞ ദിവസം പതിനേഴംഗ സംഘം കൊലപ്പെടുത്തിയത്. കേസില്‍ പതിനാറുപേര്‍ അറസ്റ്റിലായി. ഇവരില്‍ ഏഴുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ആര്‍എസ്എസ് പ്രവർത്തകരായ ശ്രീകുട്ടൻ ,ബാലമുരളി, ഹരികൃഷ്ണൻ, സംഗീത് , മിഥുൻ , അനന്തു , ദീപക് , രാഹുൽ , ഉണ്ണികൃഷ്ണൻ, അതുൽ എന്നിവരാണ് പ്രായപൂർത്തിയായ പ്രതികൾ. ഇതിൽ ബാലമുരളി ഒഴികെ ബാക്കി ഒന്‍പതുപേരെയും പേരെയും പോലീസ് അറ്സറ്റ് ചെയ്തു. അനന്തുവിന്‍റെ സഹപാഠി സുഹൃത്തുക്കളായ ആര്‍എസ്എസ് പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് അനന്തുവും സുഹൃത്തുക്കളും ചോദ്യം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പ്രായപൂർത്തിയാകാത്ത ഏഴ് പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കും. ക്രൂരമായ കുറ്റകൃത്യമായതിനാൽ ഇവരെ മുതിർന്നവരായി പരിഗണിക്കണം എന്ന അപേക്ഷ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് സമർപ്പിക്കും. മര്‍ദനത്തിനിടെ വീണ അനന്തുവിനെ സംഘം നിലത്തിട്ട് തലയില്‍ ചവിട്ടിയിരുന്നു. ഇതുമൂലം തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണം.