പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിെന്റ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന പൊതു പ്രവര്‍ത്തകരെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കി. ഇവരെക്കൂടി ചോദ്യം ചെയ്തശേഷമേ െഎജി മനോജ് എബ്രഹാം ഡിജിപിക്ക് അന്തിമ റിപ്പോർട്ട് നൽകു. അതേസമയം ഡി.ജി.പി ഒാഫീസിനു മുമ്പിലെ സംഭവത്തിന്റെ പേരിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്നാണ് ഇപ്പോഴും മുഖ്യമന്ത്രിയുടെ നിലപാട്. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് വായിച്ചശേഷം തീരുമാനിക്കുമെന്ന് ഡി.ജി.പി ഡല്‍ഹിയില്‍ പറഞ്ഞു.
പൊലീസ് ആസ്ഥാനത്ത് ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസിെന്റയും സർക്കാരിന്റേയും ആരോപണം. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊതുപ്രവർത്തകരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്. പ്രതിഷേധത്തിൽ പുറത്തുനിന്നുള്ളവർ കടന്നുകൂടിയോ, ചികിത്സതേടിയ പ്രതിഷേധകാർക്ക് മർദ്ദനമേറ്റെന്ന പരാതിയിൽ കഴമ്പുണ്ടോ തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കും. ഇക്കാര്യങ്ങൾ കൂടി മനസാലാക്കിയേഷമായിരിക്കും െഎജി മനോജ് എബ്രഹാം അന്തിമ റിപ്പോർട്ട് തയ്യാറാക്കുക. പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ട് െഎജി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് സംഭവത്തിന് പിന്നാലെ ഗൂഢാലോചന കൂടി അന്വേഷിക്കാൻ ഡിജിപി നിർദേശം നൽകിയത്. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഇപ്പോഴും. സമ്മർദത്തിന് വഴങ്ങി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്താൽ അത് സേനയുടെ മനോവീര്യം തകർക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.