സ്കൂളിലുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ചേർത്തലയില്‍ പ്ലസ്ടു വിദ്യാർഥിയെ മർദിച്ചു കൊന്നു. പട്ടണക്കാട് സ്വദേശി അനന്തു അശോകനാണ് മരിച്ചത്. അനന്തുവിന്‍റെ അഞ്ചു സഹപാഠികൾ അടക്കം 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവർ ആർഎസ്എസ് ബിജെപി പ്രവർത്തകരാണ്. മുൻ വൈരാഗ്യത്തെ തുടർന്ന് വ്യക്തമായ ആസുത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും കോണ്‍ഗ്രസും നാളെ ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
ബുധനാഴ്ച്ച രാത്രി പതിനൊന്നരയോടെ വയലാര്‍ നീലിമംഗലം ക്ഷേത്രത്തിൽ ഉൽസവം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തിനു സമീപത്തെ പാടത്ത് വെച്ച് അനന്തുവിനെ പതിനഞ്ചോളം വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിച്ചു. മര്‍ദനമേറ്റ പത്തൊമ്പതുകാരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. പ്ലസ്ടു വിദ്യാർത്ഥിയായ അനന്തുവും സഹപാഠികളും തമ്മില്‍ സ്കൂല്‍ വച്ച് ചില തര്‍ക്കങ്ങളും വഴക്കും ഉണ്ടായിരുന്നു. ഇവ പക്ഷേ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇന്നലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സംഘം അനന്തുവിന്‍റെ വീടിന്‍റെ പരിസരത്ത് രണ്ടുതവണ എത്തി. തുടര്‍ന്ന് രാത്രി ക്ഷേത്രത്തിന് സമീപത്തുവച്ച് മര്‍ദിക്കുകയായിരുന്നു. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
അനന്തുവിന് നെഞ്ചിലും വയറ്റിലും മാരകമായി മർദ്ദനമേറ്റിട്ടുണ്ട്. എന്നാല്‍ ആയുധം കൊണ്ടുള്ള മുറിവുകളില്ല. അഞ്ച് സഹപാഠികളടക്കം പതിനഞ്ചുപേരെ ചേർത്തല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സഹപാടികള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെല്ലാം ബിജെപി ആർഎസ്എസ് പ്രവർത്തകരാണ്. എങ്കിലും കൊലപാതകത്തില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ആലപ്പുഴയില്‍ എല്‍ഡിഎഫും കോണ്‍ഗ്രസും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍എസ്എസ് ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ഇരു വിഭാഗവും അറിയിച്ചു.