വയനാട് പടിഞ്ഞാറത്തറയിൽ പാസ്റ്ററുടെ കാറും സ്കൂട്ടറും കത്തിനശിച്ചു. പാസ്റ്റർ മാത്യു ഫിലിപ്പിന്റെ ക്വട്ടേഴ്സിന്റെ മുൻപിൽ നിറുത്തിയിട്ട വാഹനങ്ങളാണ് അഗ്നിക്കിരയായത്. കെട്ടിട ഉടമയുടെയും പാസ്റ്ററുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറും സ്കൂട്ടറും പൂർണമായും അഗ്നിക്കിരയായി. അഗ്നിശമ്ന സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പാസ്റ്ററുടെയും കുടുംബത്തിന്റെയും താമസം. തീ കത്തുന്നത് കണ്ട് പുറത്തേക്കിറങ്ങിയപ്പോൾ ബൈക്കിന്റെ ശബ്ദം കേട്ടെന്നും മാത്യു ഫിലിപ്പ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കെട്ടിടത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പാൽസൊസൈറ്റിയിലേക്കും തീ പടർന്നിരുന്നു. ഒന്നേകാൽലക്ഷം രൂപയുടെ നഷ്ടമാണ് സൊസൈറ്റിക്കുണ്ടായത്.