കൊല്ലം കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത കേസില്‍ അമ്മയും കാമുകനായ പൂജാരിയും അറസ്റ്റില്‍. അറസ്റ്റിലായ പൂജാരി രഞ്്ജു മകളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് കുട്ടിയുടെ അമ്മ സമ്മതിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം തെളിഞ്ഞിരുന്നു.
ചൊവ്വാഴ്ചയാണ് വീടിനുള്ളില്‍ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുവീട്ടിൽ നിന്ന പഠിക്കുകയായിരുന്ന പെൺകുട്ടി അവിടെ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് വീട്ടിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ചത്. ജനകമ്പിയിലാണ് മൃതദേഹം കണ്ടത്. കുണ്ടറയിലേതിന് സമാനമായ മരണത്തിൽ പൊലീസ് ആദ്യം മുതലേ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചു.രണ്ടാം ദിവസം തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ച പൊലീസ് ലൈംഗിക പീഡനം സ്ഥിരീകരിച്ചു.പ്രകൃതി വിരുദ്ധ ലൈംഗിക പീഡനമാണെന്നും വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയും കാമുകനായ പൂജാരിയും പിടിയിലാവുന്നത്.അമ്മയേയും മകളെയുെ പൂജാരിയായ രഞ്ജു ലൈെംഗികമായി ഉപയോഗിച്ചിരിന്നുവെന്ന് പൊലീസ് പറഞ്ഞു.
ദിവസങ്ങൾ നീണ്ടു നിന്ന ചോദ്യം ചെയ്യലിലും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. രഞ്ജുവി൯െ പീഡനം സഹിക്കവയ്യാതെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് നിഗമനം. മകളെ ലൈെംഗികമായി ഉപയോഗിക്കുന്നത് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രാവിലെ അറസ്റ്റു ചെയ്ത പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുത്തു.നാട്ടുകാരുടെ പ്രതിഷേങ്ങൾ പ്രതിക്ക് നേരേയുണ്ടായി.ഇരുപതിലേറെ പെൺകുട്ടികളുമായി രഞ്ജുവിന് ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാ൯ഡ് ചെയ്തു. മരിച്ച കുട്ടിയുടെ കുലശേഖരപുരത്തെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ പൂജാരിയാണ് രഞ്ജു. എന്നാല്‍ ഇയാള്‍ക്ക് ക്ഷേത്രവുമായി ഇപ്പോള്‍ ബന്ധമില്ലെന്നും ഒരു വാഹനവില്‍പനകേന്ദ്രത്തില്‍ ജോലി ചെയ്യുകയാണെന്നും ക്ഷേത്രംഭാരവാഹികള്‍ അറിയിച്ചു.